ദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.

ബെംഗളൂരു: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ട്രെയിനിലെ തിരക്കുമൂലം ബംഗളൂരുവിലേക്ക് ഉള്ള യാത്രയ്ക്ക് കയറാൻ കഴിയാതെപോയ ദമ്പതികൾക്ക് 37,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി.

ബെംഗളൂരു രാജാജി നഗർ നിവാസിയായ രാമചന്ദ്രനും ഭാര്യ കൃപയും 2019 ജനുവരി 20 ന് മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിൽ യാത്രയ്ക്കായി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. എന്നാൽ 90 മിനിറ്റ് വൈകിയെത്തിയ ട്രെയിനിൽ തിരക്കു മൂലം കയറാൻ കഴിഞ്ഞില്ല. കമ്പാർട്ട്മെന്റ് ഉണ്ടായിരുന്നവർ ഇവരെ തള്ളി പുറത്താക്കുകയായിരുന്നു. മറ്റു ഗത്യന്തരമില്ലാതെ വന്ന ഇവർ വിമാനത്തിൽ ബേംഗളൂരുവിലേക്ക്മടങ്ങി.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

തുടർന്ന് ഉപഭോക്ത തർക്ക പരിഹാര കമ്മീഷനെ സമീപിച്ച ഇവർക്ക് ഒരു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്.

ഇവർ എടുത്ത ടിക്കറ്റ് ചാർജ് കൾക്ക് പുറമേ വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നതുകൊണ്ട് അതിന്റെ ചാർജ്ജും നഷ്ടപരിഹാരമായി 11,000 രൂപയും ചേർത്താണ് ഇന്ത്യൻ റെയിൽവേ നൽകേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts