വാടകക്കാരെ തേടുന്ന ബോർഡുകൾ പ്രധാന നഗരക്കാഴ്ചയായി മാറുന്നു.

ബെംഗളൂരു: മഹാമാരിയുടെ ബാക്കിപത്രമായി നഗരത്തിലെ ഭൂരിപക്ഷം വീടുകളും വാടകക്കാർ ഒഴിഞ്ഞ ശൂന്യമായി കിടക്കുന്നു.

വ്യാപാര വ്യവസായസ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിട്ടതും ഓഫീസ് ജോലികളിൽ ഭൂരിഭാഗവും വീട്ടിലിരുന്നുതന്നെ ചെയ്യാമെന്ന അവസ്ഥ കൈവരിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടതും ബഹുഭൂരിപക്ഷം വരുന്ന താൽക്കാലിക നഗരവാസികളെ വാടകവീടൊഴിഞ്ഞു സ്വദേശത്തേക്ക് പോകാൻ കാരണമായി.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഇതോടെ വാടക വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഒരു വിഭാഗം നഗരവാസികൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ ബഹുഭൂരിപക്ഷം വീടുകളുടെ മുന്നിലും വാടകയ്ക്ക് എന്ന ബോർഡ് തൂങ്ങി കിടക്കുന്നത് കാണാം.

വാടക വീടുകളുടെ പരിധിയിൽ കവിഞ്ഞ ലഭ്യത കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ ഉടമസ്ഥരെ നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കെട്ടിട നിർമ്മാണ വായ്പകളും വ്യക്തിഗത വായ്പകളും എടുത്തത് വാടക പ്രതീക്ഷിച്ചു വീട് നിർമ്മിച്ച വരാണ് പൂർണ്ണമായും പ്രതിസന്ധിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
[masterslider id="10"]

Related posts