കർണാടക ഉപരിസഭ ചെയർമാനെ ഫെബ്രുവരി ഒമ്പതിന് തിരഞ്ഞെടുക്കും

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒമ്പതിന് നടത്തും. മുതിർന്ന കോൺഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടി ചെയർമാൻ സ്ഥാനം വ്യാഴാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായി വന്നത്. ബിജെപിയും ജെഡി എസ് എം ചേർന്ന് ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കം നടത്തിയിരുന്നു. ജെഡിഎസ് അംഗമായ ബസവരാജ് ഹോര്ട്ടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്നാണ് എന്നാണ് അറിയുന്നത്. 75 അംഗങ്ങളുള്ള ഉപരി സഭയിൽ ബിജെപി ജെഡിഎസ് സഖ്യത്തിന് 44 അംഗബലം ഉണ്ട്.

Read More

കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ച ആശാ പ്രവർത്തകയുടെ മരണത്തില്‍ വിശദീകരണവുമായി അധികൃതര്‍.

ബെംഗളൂരു : ഫെബ്രുവരി മൂന്നാം തീയതി ബെളഗാവിയിലെ 33 കാരിയായ ആശാ പ്രവർത്തക മരണപ്പെട്ടതിൽ പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വക്താക്കൾ അറിയിച്ചു. ജനുവരി 22ന് ഇവർ പ്രതിരോധമരുന്ന് സ്വീകരിച്ചിരുന്നു. ജനുവരി 30 ന് തലവേദനയും ഛർദ്ദിയും ആയി ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി മൂന്നാം തീയതി മരണപ്പെടുകയായിരുന്നു. തലയ്ക്കുള്ളിൽ രക്തം കട്ട പിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. മരണകാരണമായ അസുഖത്തിനു പ്രതിരോധമരുന്ന് സ്വീകരിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്ന് പ്രതിരോധമരുന്ന് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ…

Read More

മഹാമാരി സന്നദ്ധസേവകർക്ക് മൂന്നു മാസമായി ശമ്പളമില്ല:

ബെംഗളൂരു: കഴിഞ്ഞ മൂന്നു മാസക്കാലമായി നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തോളം വരുന്ന സന്നദ്ധസേവകർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മഹാമാരി വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവർക്ക് ശമ്പളം നൽകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രോഗബാധയേറ്റ വ്യക്തികളെ കണ്ടുപിടിക്കുന്നതിനും ഓരോ രോഗബാധിതരുടെ യും അടുത്ത ബന്ധു വിവരപ്പട്ടിക തയ്യാറാക്കുന്നതിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മുഖ്യപങ്കുവഹിച്ചവരാണ് ഇവരിലേറെയും. പതിനെട്ടായിരം രൂപ വരെ പ്രതിമാസ ശമ്പളം നൽകാം എന്ന വ്യവസ്ഥയിലാണ് താൽക്കാലികമായി ഇവരെ നിയമിച്ചത്. മഹാമാരി ഭീതിയിൽ സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന അവസ്ഥയിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് ജോലിക്ക്…

Read More

ഹൈക്കോടതിയുടെ നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീം കോടതി തടഞ്ഞു

ബെംഗളൂരു: 2009 ജൂൺ ഇരുപത്തി മൂന്നാം തീയതി നഗരത്തിൽ അനുഭവപ്പെട്ട പ്രകൃതിക്ഷോഭത്തിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിലെ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത് തീർപ്പാക്കി കൊണ്ട് ബൃഹത് ബാംഗ്ലൂർ മഹാനഗര പാലിയോട് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ചിരുന്നു. നഗരത്തിലെ വൃക്ഷങ്ങളുടെ പരിപാലനം ബി ബി എം പി യുടെയും കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ യും ചുമതലയാണെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ…

Read More

മറവി- മാനസികരോഗ പരിപാലനകേന്ദ്രം: സർക്കാർ തലത്തിലെ ആദ്യത്തേത് നഗരത്തിൽ ഒരുങ്ങുന്നു

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന രോഗികളെ പരിപാലിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ആദ്യ സംരംഭം ബെംഗളൂരു നിം ഹാൻസ് അധീനതയിൽ പ്രവർത്തനത്തിന് സജ്ജമാക്കുന്നു. സർക്കാർ അധീനതയിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്. മാനസിക വിഭ്രാന്തിയും മറവി രോഗവും മൂലം ദൈനംദിന ജീവിതചര്യകൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത രോഗികളെ പരിപാലിക്കുന്നതിനായി നിലവിൽ സ്വകാര്യമേഖലയിൽ 15 ഓളം ഇതുപോലെയുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഇത്തരം രോഗികളെ പരിപാലിക്കുന്നതിന് ഉള്ള ചെലവ് പ്രതിമാസം 25,000 രൂപ മുതൽ ഒരു ലക്ഷം വരെ ആണെന്നിരിക്കെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള രോഗികൾക്ക്…

Read More

രണ്ടാംവർഷ പി യു പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകില്ല

ബെംഗളൂരു: രണ്ടാംവർഷ പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം തീരുമാനിച്ചു. വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ പരീക്ഷാ വിഷയങ്ങളിൽ തീയതികൾക്ക് മാറ്റം വരുത്തിയേക്കാം എങ്കിലും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ എല്ലാ പരീക്ഷകളും നടത്തും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മെയ്മാസം 24 നും 28 നും ജെഇഇ പരീക്ഷകൾ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ രണ്ടാം വർഷ പി യു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അഭിപ്രായമാണ് ഉയർന്നു വന്നിരുന്നത്. പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ…

Read More

വൈദ്യുത ബസ്സുകൾക്ക് ഉടമ്പടി കരാറുകാരെ തേടി നാലാം തവണയും ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 300 വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. പദ്ധതിക്ക് ഉടമ്പടി കരാറുകാരെ ക്ഷണിച്ചുകൊണ്ട് നാലാം തവണയും പത്രക്കുറിപ്പ് പുറത്തിറക്കി. ഉടമ്പടി തുക പ്രതീക്ഷിച്ചതിലും 20 ശതമാനത്തോളം കൂടുതലായതിനാൽ മൂന്നാം തവണ ലഭിച്ച കരാറുകൾ റദ്ദാക്കിക്കൊണ്ടാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്തു മാസത്തേക്കാണ് ഉടമ്പടി ക്ഷണിച്ചിരിക്കുന്നത്. പുതിയ ഉടമ്പടി പ്രകാരം കിലോമീറ്ററിന്ഒരു നിശ്ചിത തുക ബസുകൾ നിരത്തിലിറക്കുന്ന ഉടമ്പടി കാരന് നൽകും.ഈ കാലയളവിൽ ഏറ്റവും കുറഞ്ഞത് 63,000 കിലോമീറ്ററാണ് ബസ് ഓടേണ്ടത്. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ നിരക്ക് ദർഘാസുകൾ…

Read More

സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡ് മെട്രോ റെയിൽ കരാർ ഉറപ്പിക്കാൻ തീരുമാനമായി

ബെംഗളൂരു: സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ മാർച്ച് മാസത്തോടെ നൽകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇതോടെ കഴിഞ്ഞ മൂന്നുവർഷമായി ഉള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കുള്ള 58 കിലോമീറ്റർ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് കരാറിന് പുതുജീവൻ വന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ തീർപ്പാക്കും എന്നാണ് അറിയിന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുറന്ന ഉടമ്പടി നടപടിയിൽ ഏറ്റവും കുറഞ്ഞ കരാർ ലഭിച്ചത് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്- ശങ്കരനാരായണ കൺസ്ട്രക്ഷൻ കമ്പനി എന്നിവയിൽ നിന്നായിരുന്നു.…

Read More

നഗരത്തിലെ മയക്കുമരുന്ന് വിപണനം: നൈജീരിയൻ പൗരൻ അറസ്റ്റിൽ.

ബെംഗളൂരു: വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തിൽ തങ്ങിയിരുന്ന നൈജീരിയൻ പൗരനെ മയക്കുമരുന്ന് വിപണനവും ആയി ബന്ധപ്പെട്ട് കലാശി പാളയം പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിനു ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 35 കാരനായ റോബർട്ട് ഓസീറോ ആണ് പിടിയിലായത്. ഇദ്ദേഹത്തിൽ നിന്ന് ഒരു സ്കൂട്ടറും എംഡിഎംഎ ബ്രൗൺഷുഗർ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. ഓ സി റോയ്ക്ക് തന്റെ വിസയും പാസ്പോർട്ടും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നു.

Read More

ബി.ഡി.എ സ്ഥല വിവര രേഖകൾ തനിക്കു പോലും ലഭ്യമാക്കുന്നില്ല എന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികൾ തന്നെ പോലും സ്തബ്ധനാക്കിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇന്നലെ കർണാടക നിയമനിർമ്മാണ സഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ അറിയിച്ചതാണ് ഈ കാര്യം. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ തന്നിൽ നിന്നു പോലും മറച്ചു പിടിക്കുന്നതായി ആക്ഷേപമുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് കർണാടക ഹൗസിംഗ് ബോർഡ് ചെയർമാനും ബിജെപി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര…

Read More