പരീക്ഷ കേന്ദ്രങ്ങളിൽ ആരെങ്കിലും കോടതി വിധി ലംഘിച്ചാൽ നടപടി നേരിടേണ്ടിവരും; മന്ത്രിമാർ

ബെംഗളൂരു : തിങ്കളാഴ്ച പത്താം ക്ലാസ് പരീക്ഷകൾ ആരംഭിച്ചപ്പോൾ, ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കുന്ന ആരെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കർണാടക മന്ത്രിമാർ.

നിയമങ്ങൾ ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. “നിയമം ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരും. അതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും അനുസരിക്കണം. വിദ്യാർത്ഥികൾ ഹിജാബ് അഴിച്ച് പരീക്ഷ എഴുതണം,” ജ്ഞാനേന്ദ്ര പറഞ്ഞു.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

പ്രൈമറി-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഇതേ അഭിപ്രായത്തിൽ പ്രതികരിച്ചു. “സർക്കാർ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് സ്വാഭാവികമായും നടപടിയെടുക്കും. ഒരു കുട്ടിയും ഇത്തരം കാര്യങ്ങൾക്ക് അവസരം നൽകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം പറഞ്ഞു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts