ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു : കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂനിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ.

കർണാടക ഹൈകോടതിയാണ് സ്റ്റേ അനുവദിച്ച് . കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്.

സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെയും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

ഇതു സംബന്ധിച്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച്, ജൂലെ 29നകം ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ ആവശ്യപ്പെട്ടു.

അഭിഭാഷകരായ കെ. ശശികിരൺ ഷെട്ടി, സൂര്യ മുകുന്ദരാജ് എന്നിവർ ഡി.കെ. ശിവകുമാറിനും, കെ.പി.സി.സിക്കായി അഭിഭാഷകരായ എസ്.എ. അഹമ്മദ്, സഞ്ജയ് ബി. യാദവ് എന്നിവരും ഹാജരായി. ജൂലൈ 29ന് കേസിൽ വീണ്ടും വാദം കേൾക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
[masterslider id="10"]

Related posts