പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കി ഐശ്വര്യ റായ് 

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ്.

ദുബായില്‍ നടന്ന ഗ്ലോബല്‍ വിമൻസ് ഫോറത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ സംവദിക്കാൻ എത്തിയതാണ് താരം.

പ്രസംഗിക്കാൻ എത്തിയപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്.

നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്.

പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

നേരത്തെ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ മകള്‍ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്‌ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

മകള്‍ ജനിച്ചപ്പോള്‍ ഐശ്വര്യ തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

“ഞാൻ ജനിച്ചപ്പോള്‍ തന്നെ അമ്മ അഭിനയം നിർത്തിയത് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്.

അച്ഛൻ അടുത്തില്ലാത്തതിന്റെ ശൂന്യത ഞങ്ങള്‍ക്കനുഭവപ്പെട്ടിട്ടില്ല. എന്റെ വീട്ടില്‍, പുറത്തുപോയി സിനിമ ചെയ്യാൻ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമാണ്, ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പം വീട്ടിലുണ്ടെന്ന് എനിക്കറിയാം, അതിന് ഞാൻ അവളോട് വളരെയധികം നന്ദി പറയുന്നു,” എന്നാണ് അഭിഷേക് പറഞ്ഞത് .

അഭിഷേകിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച്‌ നാളുകളായി പ്രചരിക്കുന്നുണ്ട്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ജൂലൈയില്‍ നടന്ന ഒരു വിവാഹത്തില്‍ ദമ്പതികള്‍ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികള്‍ പ്രചരിച്ചത്.

“ഗ്രേ ഡൈവോഴ്‌സുകളുടെ” വർദ്ധനയെക്കുറിച്ച്‌ ചർച്ച ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങള്‍ ശക്തമായി.

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007 ഏപ്രിലിലാണ് വിവാഹിതരായത്. 2011 നവംബറിലാണ് ആരാധ്യ ജനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
[masterslider id="10"]

Related posts