നഗരത്തിലെ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ ജീവനോടെ വെന്തുമരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : കുമ്പളഗോഡിനടുത്ത് രാമസാന്ദ്ര ഗ്രാമത്തിൽ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പെർഫ്യൂം നിറയ്ക്കുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനം ഉണ്ടാവുകയും വെയർഹൗസിന് തീപിടിക്കുകയുമായിരുന്നു. സംഭവസമയത്ത് 8 തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു.

തീ ആളിപ്പടർന്നതോടെ 5 പേർ പുറത്തേക്ക് ഓടി. ഗോഡൗണിൽ നിന്ന് പുറത്തിറങ്ങാനാകാതെ മറ്റു മൂന്നുപേരും ജീവനോടെ വെന്തുമരിക്കുകയായിരുന്നെന്നാണ് വിവരം.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. കുമ്പളഗോഡ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ച മൂന്ന് തൊഴിലാളികളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നിലവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചിക്കബസ്തി സ്വദേശിയായ വിത്തൽ എന്ന വ്യക്തിയുടേതാണ് ഈ ഗോഡൗണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts