കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

ബെംഗളൂരു: കനത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും കർണാടകയിലെ മാമ്പഴ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാമ്പഴ ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതായാണ് കർഷകർ വ്യക്തമാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെയ്ത അസമയത്തെ മഴയിൽ മാവിൻ പൂക്കൾ വൻതോതിൽ കൊഴിഞ്ഞുപോയതാണ് വിളവ് കുറയാൻ പ്രധാന കാരണമായത്. ഇതോടെ വിപണിയിൽ മാമ്പഴത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞു.

വിളവിലുണ്ടായ കുറവിന് പുറമെ, കഠിനമായ ഉഷ്ണതരംഗവും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൈസൂരിലെ ആർ.എം.സി മാർക്കറ്റിൽ നിന്നും മറ്റും മൊത്തമായി മാമ്പഴം വാങ്ങുന്ന ചില്ലറ വ്യാപാരികൾക്ക് വാങ്ങുന്ന സ്റ്റോക്ക് വിറ്റഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കടുത്ത ചൂടിൽ പഴങ്ങൾ വേഗത്തിൽ കറുത്തുപോകുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾ നേരിടുന്നത്. ഈ നഷ്ടം നികത്തുന്നതിനായി കിലോയ്ക്ക് 15 രൂപ മുതൽ 20 രൂപ വരെ അധികം വർദ്ധിപ്പിച്ചാണ് ചില്ലറ വിൽപന നടക്കുന്നത്. ഇത് ഉപഭോക്താക്കളെ വിപണിയിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

മാമ്പഴം കഴിക്കുന്നത് ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കയും പൊതുജനങ്ങൾക്കിടയിലുണ്ട്. കൂടാതെ, പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം ചൂട് വർദ്ധിച്ചതോടെ വഴിയോരക്കച്ചവടക്കാരും വലയുകയാണ്. പ്രതിദിനം 300 കിലോഗ്രാം വരെ മാമ്പഴം വിറ്റിരുന്ന വ്യാപാരികൾ പോലും ഇപ്പോൾ സ്റ്റോക്ക് തീർക്കാൻ പാടുപെടുകയാണ്. ഉൽപ്പാദനക്കുറവും കുറഞ്ഞ ആവശ്യകതയും ഒത്തുചേർന്നതോടെ ഇത്തവണത്തെ മാമ്പഴക്കാലം കർഷകർക്കും വ്യാപാരികൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.

  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
[masterslider id="10"]

Related posts

Click Here to Follow Us