ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങുമ്പോൾ

ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി . ബെംഗളൂരുവിലെ മല്ലേശ്വരം മന്ത്രി മാളിന് പിന്നിലെ റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം .

യാമിനി പ്രിയയാണ് കൊല്ലപ്പെട്ട വിദ്യാർത്ഥിനി. പ്രണയം നിരസിച്ചതിനാണ് യാമിനി പ്രിയയെ കൊലപ്പെടുത്തിയതെന്നാണ് സംശയം. സാധ്യതകൊലപാതകം നടത്തിയത് വിഘ്നേഷ് ആണെന്ന് സംശയിക്കുന്നു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്.

രാവിലെ 7 മണിയോടെ കോളേജിൽ പോകാൻ വേണ്ടി യാമിനി വീട്ടിൽ നിന്ന് ഇറങ്ങി. ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി ഇരുചക്രവാഹനത്തിൽ അവരെ പിന്തുടർന്നുചെന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

റെയിൽവേ ട്രാക്കിന് സമീപം വെച്ച് അയാൾ പെൺകുട്ടിയുടെ കഴുത്തിൽ മുറി വേൽപിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായ രക്തസ്രാവം മൂലം യാമിനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിഘ്‌നേഷാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts