ബെംഗളൂരു: ബിഎംടിസി ബസ് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു യാത്രക്കാരൻ മരിച്ചു. ബിഡദി സ്വദേശിയായ ജയറാം (57) ആണ് മരിച്ചത്. ജൂൺ 6 ന് രാത്രി 8.30 ഓടെ കെ.ആർ. മാർക്കറ്റിൽ നിന്ന് ബിഡദിയിലേക്ക് പോകുകയായിരുന്ന ബിഎംടിസി ബസ്. കെങ്കേരിയിലെ മൈലസാന്ദ്രയ്ക്ക് സമീപം സ്റ്റിയറിംഗ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ തൂണിൽ ഇടിച്ചു. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read MoreMonth: June 2025
രണ്ടാം വിവാഹം കഴിക്കാനെത്തിയ ഭർത്താവിനെ മണ്ഡപത്തിൽ വെച്ച് ചെരിപ്പുകൊണ്ട് അടിച്ച് ഭാര്യ
ബെംഗളൂരു : ചിത്രദുർഗ നഗരത്തിലെ ഗായത്രി കല്യാണ മണ്ഡപത്തിൽ വച്ച് രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുകയായിരുന്ന ഭർത്താവിനെ ആദ്യ ഭാര്യ ചെരിപ്പുകൊണ്ട് അടിച്ചു. നാല് വർഷം മുമ്പ്, ദാവൻഗരെ ജില്ലയിലെ ന്യാമതി താലൂക്കിലെ മുഷെനാലിൽ നിന്നുള്ള തനുജ, ചിക്കമഗളൂരു ജില്ലയിലെ അരസികെരെയിലെ തിപ്പഘട്ടയിൽ നിന്നുള്ള കാർത്തിക് നായിക്കിനെയാണ് മർദിച്ചത്. കാർത്തിക് ആരുമറിയാതെ ചിത്രദുർഗയിൽ രണ്ടാം വിവാഹം ആസൂത്രണം ചെയ്തിരുന്നു. സ്ത്രീധനം ആഗ്രഹിച്ച് കൊണ്ടാണ് വീണ്ടും വിവാഹം കഴിക്കാൻ അദ്ദേഹം തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. എങ്ങനെയോ ഈ കാര്യം ആദ്യ ഭാര്യയുടെ ചെവിയിലെത്തി. വാർത്ത കേട്ടയുടനെ ഭാര്യ…
Read Moreവിജയാഘോഷ തിക്കിലും തിരക്കിലും പെട്ട് കബ്ബൺ പാർക്കിലെ മരങ്ങൾക്കും ചെടികൾക്കും കേടുപാടുകൾ; ആർസിബിക്കും കെഎസ്‌സിഎയ്ക്കും എതിരെ പരാതി
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന തിക്കിലും തിരക്കിലും പെട്ട കേസിൽ സിഐഡി ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആർസിബിയുടെ വിജയം ആഘോഷിക്കാൻ എത്തിയ ആരാധകർ ആവേശത്തിന്റെ പേരിൽ തടിച്ചു കൂടുകയായിരുന്നു . ‘അവരുടെ ആക്രോശവും കോലാഹലവും പലരുടെയും പരിക്കുകൾക്കും മരണത്തിനും പരിസ്ഥിതി നാശത്തിനും കാരണമായി. ആളുകളുടെ തിക്കിലും തിരക്കിലും തറനിരപ്പിലുള്ള ചെടികൾ നിലംപൊത്തി. കബ്ബൺ പാർക്കിലെ ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അതിനാൽ, കബ്ബൺ പാർക്ക് വാക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഉമേഷ് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിyatund . ആർസിബി ചടങ്ങ്…
Read Moreലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. ഇന്ന് രാവിലെ 8 മണിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്യും. 399.9 മീറ്റർ നീളവും 61.03 മീറ്റർ വീതിയുമുള്ള എം എസ് സി ഐറിനയ്ക്ക് 24,346 ടി ഇ യു ശേഷിയുണ്ട്. അടുത്ത ദിവസം ലൈബീരിയൻ കപ്പൽ പുറം കടലിൽ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തെ തകർക്കാനായിരുന്നെന്നു ആരോപണം ഉയരുന്ന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞത്ത് വരുന്നത് വിഴിഞ്ഞത്തിനു ഗുണകരമാവുമെന്നാണ് പൊതുവെ…
Read Moreനൈറ്റ് പാർട്ടികളിൽ മോണിങ് സിപ്പ് വൈറലാകുന്നു; നഗരത്തിൽ ട്രെൻഡ് ആയി കോഫി കുടിച്ച് ഉള്ള കോഫി റേവ്
ഇപ്പോള്‍ രാവിലെകളില്‍ പാർട്ടി നടത്തി ആഘോഷിക്കുകയാണ് ആളുകള്‍. എന്നാല്‍ ഈ പാർട്ടിക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. സാധാരണ പാർട്ടികളില്‍ അധികം കണ്ട് ശീലമില്ലാത്ത കാപ്പിയുമുണ്ട് പാട്ടിനൊപ്പം കൂട്ടായി. ഈ കാപ്പിയെ കോഫി റേവ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ യുവാക്കളുടെ മനംകവർന്നുകൊണ്ടാണ് ഈ മോണിങ് സിപ്പ് വൈറലായിരിക്കുന്നത്.ലണ്ടനിലെ ബേക്കറികളും, ആംസ്റ്റർഡാമിലെ അടുക്കളകളും കടന്ന് ഇപ്പോള്‍ ഇന്ത്യൻ തെരുവുകളില്‍ എത്തിനില്‍ക്കുകയാണ് കോഫി റേവ്. മദ്യമില്ലാതെ കോഫി ഉപയോഗിച്ചും പാർട്ടി നടത്താമെന്നാണ് ഈ ട്രെൻഡ് ആളുകളോട് പറയുന്നത്. ലഹരി എന്തിനാ കോപ്പിയുണ്ടല്ലോ. കോഫി ഷോപ്പുകളെ പാർട്ടി ഹോട്‌സ്‌പോട്ടുകളാക്കി മാറ്റുന്നതാണ്…
Read Moreഇനി ട്രാഫിക് പോലീസിന് പഴയ പോലെ ബൈക്ക് നിർത്താൻ കഴിയില്ല! നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി
ബെംഗളൂരു : ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടാനുള്ള വാഹനപരിശോധന ശ്രദ്ധയോടെ നടത്തണമെന്ന് ട്രാഫിക് പോലീസിന് നിർദേശം. അപകടമുണ്ടാക്കുന്ന വിധത്തിൽ പരിശോധനകൾ നടത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി എം.എ. സലീം നിർദേശംനൽകി. കഴിഞ്ഞദിവസം മാണ്ഡ്യയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞു മൂന്നുവയസ്സുകാരി മരിച്ച സംഭവത്തെത്തുടർന്നാണ് നടപടി. സുരക്ഷ ഉറപ്പാക്കി വേണം പരിശോധനകൾ നടത്തേണ്ടതെന്നും മിന്നൽപരിശോധനകൾ വേണ്ടെന്നുമാണ് നിർദേശം. വേഗത്തിൽപോകുന്ന വാഹനങ്ങൾ പിടിച്ചു നിർത്തിയുള്ള പരിശോധന ഒഴിവാക്കണം. ദേശീയപാതകളിൽ വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്തുന്നതിന് മുൻപ് വേഗംകുറയ്ക്കാൻ റോഡിൽ ബാരിക്കേഡ് വെയ്ക്കണം. ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് യാത്രക്കാരെ പിടിച്ചിറക്കാൻ…
Read Moreവെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി
ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേശിയാണ് ഒഴുക്കിൽ പെട്ടത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടെങ്കിലും പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തുകയായിരുന്നു. കയർ യുവാവിന്റെ ശരീരത്തിൽ കെട്ടി വലിച്ച് കയറ്റിയാണ് രക്ഷപ്പെടുത്തിയത്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്
Read Moreദുരന്തത്തിനുപിന്നാലെ കുടുംബസമേതം ലണ്ടനിലേക്കുപോയി; കോലിക്കെതിരേ വിമർശനം
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജീവൻപൊലിഞ്ഞ ആരാധകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻനിൽക്കാതെ സ്ഥലംവിട്ട വിരാട് കോലിക്കുനേരേ വിമർശനം കടുക്കുന്നു. ദുരന്തത്തിനുപിന്നാലെ കോലി കുടുംബസമേതം ലണ്ടനിലേക്കുപോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘അറസ്റ്റ് കോലി’ എന്ന ടാഗിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം കൊഴുക്കുകയാണ്. ചൊവ്വാഴ്ച രാത്രി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതോടെ കോലിയെ പുകഴ്ത്തുകയും ഭാരതരത്‌ന നൽകണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്തവർ ഇപ്പോൾ വാക്കുമാറ്റുന്നു. കൗമാരക്കാർ ഉൾപ്പെടെ 11 ആരാധകരുടെ ജീവൻ സ്റ്റേഡിയത്തിന് പുറത്ത് പൊലിഞ്ഞിട്ടും അകത്ത് കോലിയുടെയും സഹതാരങ്ങളുടെയും ആഘോഷം തുടരുകയായിരുന്നു. ഇതും ആരാധകരുടെ മനംമാറ്റത്തിന് കാരണമായി. സാമൂഹികപ്രവർത്തകനായ…
Read Moreവിജയാഘോഷത്തിനിടയിലെ ദുരന്തം സർക്കാരിനെതിരേയുള്ള ആയുധമാക്കി ബിജെപി
ബെംഗളൂരു : റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തം ഭരണകക്ഷിയായ കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കി ബിജെപി. സർക്കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനുപിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉത്തരവാദികളാണെന്നും ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തിറങ്ങി. സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും രാജിയാവശ്യവും നേതാക്കൾ ഉന്നയിച്ചു. ഐപിഎൽ താരങ്ങൾക്കൊപ്പം ചിത്രമെടുക്കാൻനിന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ പോകാൻ താത്പര്യംകാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ഹൃദയമില്ലാത്തവരാണ് കോൺഗ്രസ് സർക്കാരെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവനുകൾക്ക്…
Read Moreവയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകൾ, അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്,
മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട്. നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . വയറിൽ 3 പാടുകളുണ്ട്. അതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുകയായിരുന്നു. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ലെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.…
Read More