മഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം

ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി.

വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്

സിൽക്ക് റോഡ് ജംക്ഷൻ, ​​ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി.

കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേരും ഷോക്കേറ്റാണ് മരിച്ചത്. എൻ.എസ് പാലയയിൽ അപ്പാർട്ട്മെന്റിൽ രണ്ട് പേർ ഷോ​ക്കേറ്റ് മരിച്ചു. മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 63കാരനും 12 വയസുള്ള പേരമകനുമാണ് മരിച്ചത്. സോഫ്റ്റ്​വെയർ കമ്പനിയുടെ മതിലിടിഞ്ഞ് വീണ് ജീവനക്കാരിയും മരിച്ചു.

തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും കനത്ത കാറ്റും അനുഭവപ്പെടുന്നു. തമിഴ്നാട്ടിൽ മതിലിടിഞ്ഞ് വീണ് 3 പേർ മരിച്ചു. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ; ഒപ്പം കോൺഗ്രസ് നേതാക്കളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us