മരണത്തിലും ഒന്നിച്ച്; ബെംഗളൂരുവിൽ നിന്നുള്ള നാല് സുഹൃത്തുക്കൾ തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: വാരാന്ത്യ യാത്രയ്ക്കിടെ ബംഗളൂരുവിൽ നിന്നുള്ള നാല് സുഹൃത്തുക്കൾ തടാകത്തിൽ മുങ്ങിമരിച്ചു. രാമനാഥപുര തടാകത്തിൽ ദാരുണമായി മുങ്ങിമരിച്ച ബാക്കിയുള്ള രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ വിജയകരമായി വീണ്ടെടുത്തു, ഞായറാഴ്ച രാത്രി വൈകി, മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.ബെംഗളൂരുവിലെ ആർടി നഗർ സ്വദേശികളായ 18 വയസ്സുള്ള ഷെയ്ഖ് താഹിർ, തൗഹീദ്, ഷാഹിദ്, ഫൈസൽ ഖാൻ എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്കാണ് സുഹൃത്തുക്കളുടെ സംഘം വാരാന്ത്യ യാത്ര ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.ശേഷം മടങ്ങിയെത്തിയ അവർ തടാകത്തിൽ നീന്താൻ തീരുമാനിക്കുകയായിരുന്നു.

  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.

ദൗർഭാഗ്യകരമെന്നു പറയട്ടെ, ആൺകുട്ടികളിൽ ഒരാൾ നീന്തൽ അറിയാത്തതിനാൽ മുങ്ങാൻ തുടങ്ങി. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് മൂന്ന് പേർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തടാകക്കരയിൽ ബൈക്കും ഹെൽമറ്റും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ദുരന്ത വാർത്തയോട് പെട്ടെന്ന് പ്രതികരിച്ച് വിശ്വനാഥപുര പോലീസ്, അഗ്നിശമന സേന, എമർജൻസി സർവീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ദേവനഹള്ളിയിലെ ആകാശ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികെയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
[masterslider id="10"]

Related posts

Click Here to Follow Us