ലിഫ്റ്റ് നിർമ്മാണത്തിനായുള്ള കുഴിയിൽ വീണ് 6 വയസുകാരി മരിച്ചു

ബെംഗളൂരു: കെട്ടിട നിര്‍മ്മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലെ കെ ആര്‍ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളുടെ മകളായ മഹേശ്വരിയാണ് മരിച്ചത്. ആറ് നിലകളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് പുരോഗമിച്ചുകൊണ്ടിരുന്നത്. കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് നിര്‍മാണത്തിനായി കുഴിയെടുത്ത് അതില്‍ വെള്ളം നിറച്ചിരുന്നു. രാത്രിയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിനായുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, ഡിസിപി ലക്ഷ്‌ണണ്‍ നിമ്പാരഗി പറഞ്ഞു. ഏറ്റവും താഴത്തെ നിലയോട് ചേര്‍ന്ന് ലിഫ്‌റ്റിനായി എടുത്ത കുഴിയില്‍ വെള്ളം നിറച്ചിരുന്നു.…

Read More

ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ. ഡി നടപടി കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻറെ നോട്ടീസ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലെ ആംനെസ്റ്റിയുടെ തലവനെ മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചു. ഇ.ഡി.യുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്. 2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ…

Read More

നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ബെംഗളൂരു: കോളേജ് ഫെസ്റ്റ് ഉദ്ഘാടന പരിപാടിയ്ക്കിടെ നൃത്തം ചെയ്യുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. അസിം പ്രേംജി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അഭിജിത്ത് ഷിന്‍ഡെയാണ് മരിച്ചത്. 26കാരനായ അഭിജിത് മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിയാണ്. നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് അഭിജിത്തിന്റെ മാതാപിതാക്കള്‍ വരുന്നതിനായി കാത്തിരിക്കുകയാണ് പോലീസ്. ഹോസ്റ്റലില്‍ നിന്ന് കാമ്പസിലേക്ക് പോകുന്നതിന് ഒരു സെമസ്റ്ററിന് 8, 500 രൂപ ഈടാക്കുന്ന ഷട്ടില്‍ ബസ് ചാര്‍ജിനെതിരെ 10 ദിവസത്തിലേറെയായി സര്‍വകലാശാലയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥകള്‍ ബുധനാഴ്ച മുതല്‍ നിരാഹാര സമരത്തിലായിരുന്നു. എന്നാല്‍ ആദ്യ…

Read More

തെരുവ് മൃഗങ്ങളുടെ കൂട്ടുകാരിയ്ക്ക് മാധ്യമപ്രവർത്തകരുടെ ആദരം

ബെംഗളൂരു: മൃഗ സ്നേഹിയും സംരക്ഷകയുമായ രജനി ഷെട്ടിയെ മംഗളൂരു പ്രസ്ക്ലബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 2022ലെ അവാര്‍ഡിന് അവരെ തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പടുബിദ്രി അറിയിച്ചു. അടുത്ത മാസം അഞ്ചിന് ബൊക്കപട്ടണ പാരഡൈസ് ഐലന്റില്‍ നടക്കുന്ന പ്രസ്ക്ലബ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. രജനി 855 തെരുവ് നായ്ക്കള്‍, 15 പൂച്ചകള്‍ എന്നിവയ്ക്ക് ദിവസവും ആഹാരം നല്‍കുന്നുണ്ട്. 60 കിലോഗ്രാം അരിയുടെ ചോറും കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന ഭാഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ മൃഗങ്ങള്‍ക്ക് കൊടുക്കുകയാണ് രീതി. ഭര്‍ത്താവ്…

Read More

ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 50 ലക്ഷം

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നല്‍കി യാചകന്‍. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂല്‍പാണ്ഡ്യന്‍ ആണ് വന്‍ തുക സംഭാവനയായി നല്‍കിയത്. 2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ കൊറോണ ദുരാതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയാണ് ഇയാള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന്, വിവിധ ജില്ലാ കളക്ടര്‍മാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നല്‍കി. ഭിക്ഷാടനത്തില്‍നിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാള്‍ ദുരിതാശ്വാസ നിധിക്ക് നല്‍കിയത്. 72 കാരനായ പൂല്‍പാണ്ഡ്യന് തുടക്കകാലത്ത് മുബൈയില്‍…

Read More

ബെളഗാവിയിൽ 2700 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ബെംഗളൂരു: ബെളഗാവിയിൽ ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2,700 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. പുനർവികസിപ്പിച്ച ബെളഗാവി റെയിൽവേ സ്റ്റേഷൻ കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കും. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനായി ഏകദേശം 190 കോടി രൂപ ചെലവിലാണ് ഈ സ്റ്റേഷൻ പുനർവികസിപ്പിച്ചിരിക്കുന്നത്. ബെളഗാവിയിലെ ലോണ്ട-ബെളഗാവി-ഘടപ്രഭ സെക്ഷനുകൾക്കിടയിലുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയാണ്  മറ്റൊരു പദ്ധതി. ഏകദേശം 930 കോടി രൂപ ചെലവേറിയ ഈ പദ്ധതി, തിരക്കേറിയ മുംബൈ – പൂനെ – ഹുബ്ബള്ളി – ബംഗളൂരു  ലൈനിലെ…

Read More

വന ഉദ്യോഗസ്ഥരെ പ്രദേശവാസികൾ കല്ലെറിഞ്ഞു, 7 പേർ അറസ്റ്റിൽ

ബെംഗളൂരു: രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതായി പരാതി. വനം, പോലീസ് വാഹനങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കഡബ റെഞ്ചിലാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെയാണ് പിടികൂടിയത്. തുടർന്ന് അവിടെ നിന്നും മടങ്ങുകയായിരുന്ന…

Read More

സ്വത്ത് തർക്കം, കുടുംബത്തിലെ 4 പേർ വെട്ടേറ്റ് മരിച്ചു 

death murder

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് ഹഡുവള്ളിയിൽ ഗൃഹനാഥൻ ഉൾപെടെ കുടുംബത്തിൽ നാലു പേർ വെട്ടേറ്റ് മരിച്ചു ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) മകൻ വീട്ടിൽ മരിച്ചു. രഘുവിന്റെ പത്തും നാലും വയസുള്ള മക്കൾ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാൽ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്വത്ത് തർക്കത്തെ തുടർന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധർ എന്നയാളാണ് അക്രം നടത്തിയതെന്ന് പ്രാഥമിക വിവരം പോലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള…

Read More

കർണാടകയിൽ 150 ലേറെ സീറ്റ് ബിജെപി നേടും ; പ്രധാൻ

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളുമായി ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും മികച്ച പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല ബി ജെ പിയുടെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കർണാടകയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നംഗ സംഘത്തെ നയിക്കുന്നതാണ് പ്രധാൻ . കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ എന്നിവരാണ് ,…

Read More

വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി: ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഡൽഹി: വിദ്യാര്‍ഥിനികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ആര്‍ത്തവാവധി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നയപരമായ വിഷയമാണിതെന്നും പരാതിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആര്‍ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്നുകാട്ടി ഡല്‍ഹിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കാവുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. ആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മടികാണിച്ചേക്കാമെന്ന വാദത്തോട് സുപ്രീംകോടതി യോജിച്ചു.കേസില്‍ തടസ്സഹര്‍ജി നല്‍കിയവരാണ് ഇക്കാര്യം ഉന്നയിച്ചത്. യു.കെ., വെയില്‍സ്, ചൈന, ജപ്പാന്‍, തയ്വാന്‍, ഇന്‍ഡൊനീഷ്യ,…

Read More
Click Here to Follow Us