മോദി തരംഗം അവസാനിച്ചിട്ടില്ല; സർവ്വേ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് സർവ്വേ റിപ്പോര്‍ട്ട്. 2024ലും ബിജെപിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. 2014ല്‍ നരേന്ദ്ര മോദി ആദ്യമായി ദേശീയ തലത്തില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോഴും ജനപിന്തുണ. മോദിയെപ്പോലൊരു ശക്തനായ നേതാവ് ഭരിക്കണമെന്നാണ് സർവേയിൽ പങ്കെടുത്തവർ കരുതുന്നത്.

ലോക് നിധി-സി.എസ്.ഡി.എസ് നടത്തിയ സർവ്വേ ബി.ജെ.പിയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. അതേസമയം, ബീഹാറിലെ നിതീഷ് കുമാറിന്‍റെ ജനപ്രീതിക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല, പക്ഷേ നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വളരെ പിന്നിലാണ്.

2013ലാണ് നരേന്ദ്ര മോദിയുടെ പേര് ദേശീയ തലത്തില്‍ ബിജെപി കൂടുതല്‍ ചര്‍ച്ചയാക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തെ തുടർന്നുണ്ടായ മോശം പ്രതിച്ഛായ മാറ്റി അദ്ദേഹത്തെ രാജ്യത്തിന്‍റെ പ്രധാന നേതാവാക്കുന്നതിൽ ബി.ജെ.പി വിജയിച്ചുവെന്ന് പറയാം. അന്ന് മോദിയുടെ ജനപ്രീതി 19 ശതമാനമായിരുന്നുവെന്ന് സർവേ പറയുന്നു. അതിനുശേഷം, ജനങ്ങളുടെ പിന്തുണ ഘട്ടം ഘട്ടമായി വർദ്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us