ഹിജാബ് പ്രതിസന്ധി, പഠനം മുടങ്ങാതിരിക്കാൻ കർണാടകയിൽ ബദൽ നീക്കം

ബംഗളൂരു : ഹിജാബ് പ്രതിസന്ധിയിൽ പഠനം മുടങ്ങാതിരിക്കാൻ നീക്കവുമായി പ്രീ-യൂനിവേഴ്‌സിറ്റി കോളേജുകൾ. മുസ്ലീം വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ചു കൊണ്ട് പ്രവേശിക്കാവുന്ന കോളേജുകൾക്കായി ദക്ഷിണ കന്നഡ ജില്ലയിൽ 13 മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർണാടക സർക്കാരിന്റെ അനുമതി തേടി.

ഹിജാബ് പ്രക്ഷോഭം ആരംഭിച്ച തീരദേശ ജില്ലയായ ഉഡുപ്പിയുടെ തൊട്ടടുത്തുള്ള ദക്ഷിണ കന്നഡയിൽ, പിയു കോളേജുകൾ തുടങ്ങാൻ അനുമതി തേടിയതായി വിദ്യാഭ്യാസ വകുപ്പിലെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഒരു വിഭാഗം കുട്ടികൾ സ്കൂളുകളിൽ  മതചിഹ്നത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും മറ്റൊരുവിഭാഗം ഇതിന് എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹിജാബ് ധരിച്ച ക്ലാസ് മുറികളിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ അവർ പഠനം നിർത്തി.

  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:

ഈ സാഹചര്യത്തിലാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഓപ്പൺ പിയു കോളേജുകളിലേക്ക് 14 അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്, അതിൽ 13 എണ്ണവും മുസ്ലീം അക്കാദമിക് സ്ഥാപനങ്ങളാണ്. ഇതുവരെ ഒരു മുസ്ലീം സ്ഥാപനത്തിന് മാത്രമേ പിയു കോളേജ് തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളൂ. ഹിജാബ് ധരിച്ച് സ്കൂളുകൾക്ക് പഠനം നടത്തുന്നതിനായി പ്രത്യേക കോളേജുകൾ തുടങ്ങണമെന്ന് മുസ്ലീം സമുദായത്തിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് നൂറുകണക്കിന് പെൺകുട്ടികൾ  കഴിഞ്ഞയാഴ്ച മംഗ്ലൂറു നഗരത്തിൽ പ്രകടനം നടത്തി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഉഡുപ്പി പ്രീ-യൂനിവേഴ്‌സിറ്റി വനിതാ കോളേജിലെ ആറ് വിദ്യാർത്ഥിനികൾ ആരംഭിച്ച ഹിജാബ് വിവാദം സംസ്ഥാനമൊട്ടാകെ പടരുകയും അന്താരാഷ്ട്ര തലക്കെട്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us