അമിത നിരക്ക് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം

ബെംഗളൂരു : ഉയർന്ന ഫീസും ഡൊണേഷനും നൽകാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്ന എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾ വ്യാഴാഴ്ച ഇവിടെ പ്രതിഷേധിച്ചു.

സിഇടി, നെറ്റ്, ജെഇഇ ട്രെയിനിങ് തുടങ്ങിയ ഇന്റഗ്രേറ്റഡ് കോച്ചിംഗിന്റെ പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന ഫീസും ഭീമമായ സംഭാവനയും നൽകാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയാണെന്ന് എബിവിപി ആരോപിച്ചു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ മുടക്കി വിദ്യാഭ്യാസം നേടാനാവില്ല. ഇന്ന്, പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റഗ്രേറ്റഡ് കോച്ചിംഗിന്റെ പേരിൽ കൂടുതൽ പണം സമ്പാദിക്കുന്നു, ഞങ്ങൾ ഈ സംവിധാനത്തെ അപലപിക്കുന്നു, എബിവിപി പ്രവർത്തകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts