അമിത നിരക്ക് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം

ബെംഗളൂരു : ഉയർന്ന ഫീസും ഡൊണേഷനും നൽകാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്ന എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾ വ്യാഴാഴ്ച ഇവിടെ പ്രതിഷേധിച്ചു.

സിഇടി, നെറ്റ്, ജെഇഇ ട്രെയിനിങ് തുടങ്ങിയ ഇന്റഗ്രേറ്റഡ് കോച്ചിംഗിന്റെ പേരിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന ഫീസും ഭീമമായ സംഭാവനയും നൽകാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയാണെന്ന് എബിവിപി ആരോപിച്ചു.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ മുടക്കി വിദ്യാഭ്യാസം നേടാനാവില്ല. ഇന്ന്, പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്റഗ്രേറ്റഡ് കോച്ചിംഗിന്റെ പേരിൽ കൂടുതൽ പണം സമ്പാദിക്കുന്നു, ഞങ്ങൾ ഈ സംവിധാനത്തെ അപലപിക്കുന്നു, എബിവിപി പ്രവർത്തകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us