സഹപാഠിക്ക് വേണ്ടി ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി

ബെംഗളൂരു : ഓൺലൈൻ ഗെയിമിൽ തനിക്കൊപ്പം മുഴുകിയ സഹപാഠിക്ക്‌ വേണ്ടി പുറപ്പെടുന്ന ട്രെയിൻ വൈകിപ്പിക്കാൻ ബോംബ് ഭീഷണി മുഴക്കി വിദ്യാർത്ഥി.

മാർച്ച് 30 ഉച്ചക്ക് 2 .30 നാണ് യെലഹങ്ക സ്റ്റേഷനിൽ ബോംബ് വെച്ചതായുള്ള ഫോൺ സന്ദേശം ലഭിക്കുന്നത് തുടർന്ന് സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഭീഷണിയെ തുടർന്ന് പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകുകയും ചെയ്തു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

സന്ദേശം ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് ഫോൺ നമ്പർ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു, തുടർന്ന് യെലഹങ്ക വിനായക നഗറിലെ വീട്ടിൽ നിന്നാൽ ഫോൺ കാൾ വന്നതെന്ന് കണ്ടെത്തി. വൈകാതെ കാച്ചേഗുണ്ട എസ്പ്രസ്സിൽ തന്റെ സഹപാഠിയെ പുറപ്പെടുന്നത് വൈകിപ്പിക്കാൻ ആണ് ഭീഷണി മുഴക്കിയതെന്ന് വിദ്യാർത്ഥി കുറ്റം സമ്മതിച്ചു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

വിദ്യാർത്ഥിയെ കൗൺസലിംഗിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts