പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട ജില്ലയിലെ സിറിയൻ ഓർത്തഡോക്സ് പള്ളി വികാരി അറസ്റ്റിൽ. കൂടലിലെ സിറിയൻ ഓർത്തഡോക്‌സ് സഭയിലെ വൈദികൻ പോണ്ട്‌സൺ ജോൺ ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് സുഹൃത്തിനോട് തുറന്നുപറഞ്ഞ സ്കൂൾ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ സുഹൃത്ത് സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്, സ്‌കൂൾ അധികൃതർ പ്രദേശത്തെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ ലോക്കൽ പോലീസുമായി ബന്ധപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യാഴാഴ്ച രാവിലെയാണ് പത്തനംതിട്ടപോലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

മാർച്ച് 12 ന് വൈദികന്റെ വസതിയിലേക്ക് പെൺകുട്ടിയെ അമ്മ കൗൺസിലിങ്ങിന് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ കുട്ടിയുടെ അമ്മ വൈദികന്റെ സഹായം തേടി കൗൺസിലിംഗ് നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൗൺസിലിങ്ങിന്റെ മറവിൽ പുരോഹിതൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അടുത്ത ദിവസം വീട്ടിൽ വെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts