മതപരിവർത്തന ശ്രമം; അടച്ചുപൂട്ടിയ സർക്കാർ സ്കൂൾ തുറന്നു

ബെംഗളൂരു : വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മതം മാറ്റാൻ ശ്രമിച്ചു എന്നാരോപിച്ച് ബാഗൽകോട്ട് ജില്ലയിലെ ഹുങ്കുണ്ടിനടുത്ത് ഇൽക്കലിലുള്ള സെന്റ് പോൾ ഹയർ പ്രൈമറി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അടച്ചുപൂട്ടി.

ചില വലതുപക്ഷ സംഘടനകളുടെ പരാതിയെയും ഒരു ഉദ്യോഗസ്ഥന്റെ പരിശോധനയെയും തുടർന്ന് ഡിസംബർ 26 ന് ഹുങ്കുണ്ടിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാൽ, ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം നടത്തുന്നതിനെതിരെ കർണാടക സർക്കാർ കൊണ്ടുവന്ന ഇതുവരെ നിയമം നടപ്പാക്കിയിട്ടില്ല. കർണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബിൽ, 2021, ബെലഗാവിയിലെ ശീതകാല സമ്മേളനത്തിൽ നിയമസഭ പാസാക്കിയെങ്കിലും സർക്കാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിൽ അവതരിപ്പിച്ചില്ല. മതപരിവർത്തന വിരുദ്ധ ബിൽ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ബാഗൽകോട്ട് ജില്ലയിൽ, ഡിസംബർ 31 ന് സ്കൂൾ അടച്ചുപൂട്ടുന്ന വാർത്ത മാധ്യമങ്ങളിലൂടെ പരസ്യമായതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഉത്തരവ് പിൻവലിച്ചു. ഡിസംബർ 26 ന് സ്കൂൾ അവധിയായിരുന്നതിനാൽ സ്കൂൾ ഫലപ്രദമായി നാല് ദിവസത്തേക്ക് അടച്ചു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഉത്തരവ് ബിഇഒ പിൻവലിച്ചതായി ബാഗൽകോട്ടിലെ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീശൈലി ബിരാദാർ സ്ഥിരീകരിച്ചു. ഡിസംബർ 31-നാണ് സ്കൂൾ തുറന്നതെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts