ധർമപുരിയിൽ പാറ വീഴൽ തടയാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സുരക്ഷാ വല വിരിച്ചു.

ബെംഗളൂരു: ബയപ്പനഹള്ളി-സേലം റൂട്ടിലെ തോപ്പൂരിനും ശിവാഡിക്കും ഇടയിലുള്ള 250 മീറ്റർ നീളത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അയഞ്ഞ പാറക്കല്ലുകൾ മൂടി. “സെക്‌ഷനിലെ അയഞ്ഞ പാറകൾ ഒരു സംരക്ഷണ നടപടിയായി മെറ്റൽ മെഷും റോക്ക് ബോൾട്ടിംഗും കൊണ്ടാണ് മൂടുന്നതെന്നു എസ്‌ഡബ്ല്യുആർ ചീഫ് പിആർഒ (ഇൻ-ചാർജ്) ഇ വിജയ പറഞ്ഞു.

സേലത്തിനും ബെംഗളൂരുവിനുമിടയിൽ 10 കിലോമീറ്ററോളം അപകടസാധ്യതയുള്ള ഭാഗങ്ങളുണ്ടെന്നും പാറകൾ ട്രാക്കിലേക്ക് വീഴുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എസ്‌ഡബ്ല്യുആർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മഴക്കാലത്ത് പട്രോളിംഗ് ശക്തമാക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഒരു വാച്ച്മാനെ നിയമിക്കാനും എസ്.ഡബ്ല്യൂ.ആർ. തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം, തമിഴ്‌നാട്ടിലെ ധർമപുരിയിൽ പാറക്കല്ലുകൾ വീണതിനെ തുടർന്ന് പാളം തെറ്റി കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിലെ 2,350 ഓളം യാത്രക്കാരാണ് അപകടത്തിൽ ഒന്നും സംഭവിക്കാതെ രക്ഷപെട്ടത്. ഓമല്ലൂർ-ബെംഗളൂരു സെക്ഷനിൽ ശിവാടിക്കും മുട്ടംപട്ടിക്കുമിടയിൽ ഏഴ് കോച്ചുകളാണ് അന്ന് പാളം തെറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us