കനത്ത മഴ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അടുത്ത 4 ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നവംബർ 26-നോ 27-നോ സംസ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സംസ്ഥാനത്തുടനീളമുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ബൊമ്മൈ അറിയിച്ചു. മഴയെ തുടർന്നുണ്ടായ കൃഷിനാശം വിലയിരുത്താൻ കോലാർ ജില്ലയിൽ നടത്തിയ പര്യടനത്തിന് ഇടയിലാണ് മുഖ്യമന്ത്രി വിവരങ്ങൾ വ്യക്തമാക്കിയത്. മഴയെ നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും ഇതിനോടകം…

Read More

ജില്ലയിൽ സർപ്പന്റേറിയം, ആന്റി വെനം യൂണിറ്റ് ഉടൻ.

SNAKES

ബെംഗളൂരു: ഉരഗങ്ങളുമായി അടുത്തിടപഴകാൻ താൽപ്പര്യമുള്ള പൊതുജനങ്ങൾക്ക് മൃഗശാല പോലെയുള്ള പ്രവേശനവുമായി ആധുനിക ശാസ്ത്രീയ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സർപ്പന്റേറിയവും വിപുലമായ പാമ്പ് ഗവേഷണ യൂണിറ്റും ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. 23 സ്പീഷിസുകളിൽ നിന്നുള്ള 500 ഓളം പാമ്പുകൾക്കായി നനഞ്ഞതും ഈർപ്പമുള്ളതുമായ പശ്ചിമഘട്ടം പോലുള്ള പ്രകൃതിദത്ത ചുറ്റുപാടുകൾക്ക് കീഴിൽ സർപ്പന്റേറിയത്തിൽ ഗ്ലാസ് വലയങ്ങളുണ്ടാകുമെന്ന് ഈ സൗകര്യം നിർദ്ദേശിച്ച പ്രശസ്ത വിഷ വിദഗ്ധനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) അസിസ്റ്റന്റ് പ്രൊഫസറുമായ കാർത്തിക് സുനഗർ പറഞ്ഞു. ഇന്ത്യൻ വെനം റിസർച്ച് യൂണിറ്റ് (ഐ.വി.ആർ.യൂ) എന്ന് നാമകരണം…

Read More

മരക്കാർ- അറബിക്കടലിൻ്റെ സിംഹം;കൗണ്ട്ഡൗൺ മോഷൺ പോസ്റ്റർ പുറത്ത്.

മലയാളികൾ പ്രതീക്ഷയോടെ വരവേൽക്കാൻ കാത്തിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ ടീമിൻ്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം “മരക്കാർ – അറബിക്കടലിൻ്റെ സിംഹം” നിരവധി ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഡിസംബർ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ മോഷൺ പോസ്റ്റർ ഇന്ന് പുറത്തിറക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന്…

Read More

പെൺമക്കളുടെ കൺമുന്നിൽ വെച്ച് പിതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: തിങ്കളാഴ്ച പുലർച്ചെ നാല് ആക്രമികൾ ചേർന്ന് പിതാവിനെ പെൺമക്കളുടെ കൺമുന്നിൽ വെച്ച് വെട്ടിക്കൊന്നു. ബീഹാർ സ്വദേശിയും യെലഹങ്ക ന്യൂ ടൗണിൽ താമസക്കാരനുമായ ദീപക് കുമാർ സിംഗ് (46) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ജികെവികെ കാമ്പസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ദീപക്. ദീപക്കിന്റെ ഭാര്യ ബീഹാറിലേക്ക് പോയതിനാൽ വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം ഇയാൾ തനിച്ചായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. യെലഹങ്ക ന്യൂടൗൺ പോലീസ് കേസെടുത്ത് കൊലയാളികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read More

കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.

ബെംഗളൂരു: നഗരത്തിന്റെ  ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്‌. നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു. As…

Read More

കേന്ദ്രീയ വിഹാറും പരിസര പ്രദേശങ്ങളും സന്ദർശിച്ച് എംഎൽഎയും ചീഫ് കമ്മീഷണറും.

BBMP-commissioner-Gaurav-Gupta-with-MLA-SR-Vishwanath-at-Kendriya-Vihar.jpeg

ബെംഗളൂരു: നഗരത്തിലെ കനത്ത മഴയെത്തുടർന്ന് യെലഹങ്ക തടാകം കരകവിഞ്ഞൊഴുകി കേന്ദ്രീയ വിഹാറിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. കേന്ദ്രീയ വിഹാറിന്റെയും പരിസര പ്രദേശങ്ങളളുടെയും സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ എംഎൽഎയും ചീഫ് കമ്മീഷണറും ചേർന്ന് അപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. ഇന്നലെ രാത്രി 2 മണിയോടെ യെലഹങ്ക സോണിൽ 130 മില്ലീമീറ്ററോളം മഴയാണ് രേഖപ്പെടുത്തിയത്. 604 ഫ്‌ളാറ്റുകളും 1,600 താമസക്കാരുമുള്ള കേന്ദ്രീയ വിഹാർ അപാർട്മെന്റിന്റെ മതിൽ തകർന്ന് വീണ് അപ്പാർട്ടുമെന്റുകൾക്കുള്ളിലേക്ക് വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ 4 അടി ഉയരത്തിലാണ് വെള്ളം ഉയർന്നത്. 18 എൻ‌ഡി‌ആർ‌എഫ് ടീമുകൾ ബോട്ടുകളും ട്രാക്ടറുകളും…

Read More

മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി സർവേ ഉടൻ.

മൈസൂരു: കേരള സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കായി ഹെലികോപ്റ്റർ സർവേ ഈയാഴ്ച ആരംഭിച്ചേക്കും. കേരള സർക്കാരിനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് സർവേ നടത്തുന്നത്. രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള സർവെയ്‌ക്കു 18 കോടിയിലധികം രൂപയാണ് ചെലവ്. 110 വർഷങ്ങൾക്ക് മുൻപാരംഭിച്ചതാണ് മൈസൂരു-തലശ്ശേരി റെയിൽപ്പാതയ്ക്കുള്ള സാധ്യതാപഠനം. 1911-ൽ ബ്രിട്ടീഷ് സർക്കാരാണ് ആദ്യമായി സർവേ നടത്തിയത്. തുടർന്ന് 1939, 1956, 1997, 2008 എന്നീ വർഷങ്ങളിലും സർവേ നടന്നു. പാത കടന്നുപോകുന്ന വയനാട്ടിലെ സുൽത്താൻബത്തേരി കേന്ദ്രീകരിച്ചാകും സർവേ. സർവേ നടത്താൻ കേരള സർക്കാർ കൊങ്കൺ റെയിൽവേ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 178 റിപ്പോർട്ട് ചെയ്തു. 373 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 373 ആകെ ഡിസ്ചാര്‍ജ് : 2948704 ഇന്നത്തെ കേസുകള്‍ : 178 ആകെ ആക്റ്റീവ് കേസുകള്‍ : 6867 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38177 ആകെ പോസിറ്റീവ് കേസുകള്‍ : 2993777…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-11-2021).

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ചെന്നൈയിൽ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു.

chennai-rain

ചെന്നൈ: തിങ്കളാഴ്ച പുലർച്ചെ മുതൽ ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. നവംബർ ആദ്യം പെയ്ത ശക്തമായ മഴയ്ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ടിന് ഇത് വഴിയൊരുക്കി. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും താഴ്ന്ന ട്രോപോസ്ഫെറിക് തലത്തിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം വരെ വ്യാപിക്കാൻ സാധ്യത ഉള്ളതുമൂലം  സംസ്ഥാനത്ത് പലയിടത്തും മഴയ്ക്കു കാരണമാകാമെന്നും, അടുത്ത ഒന്നോ രണ്ടോ മണിക്കൂറിൽ ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Read More
Click Here to Follow Us