ന്യൂഡല്‍ഹി : വന്‍ തുക ബാങ്ക് ലോണ്‍ എടുത്തു മുങ്ങിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പേരില്‍ കേന്ദ്രത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധികളെ തിരുത്തി കുറിക്കാന്‍ കടുത്ത നിയമ നടപടികള്‍ ആവിഷ്കരിക്കുകയാണ് മോഡി സര്‍ക്കാര്‍ …മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റിന്റെ രേഖകള്‍ അനുസരിച്ച് വായ്പ്പാ തിരിച്ചടവ് മുടക്കിയ 2100 കമ്പനികള്‍ക്ക് ബാങ്ക് തൊണ്ണൂറു ദിവസത്തെ തിരിച്ചടവിനു സമയം അനുവദിക്കുകയും ,അഥവാ അടയ്ക്കാത്ത പക്ഷം ‘നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്’ ആയി പ്രഖ്യാപിച്ചു ,കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഉത്തരവിറക്കിയപ്പോള്‍ രണ്ടായിരത്തോളം കമ്പനികളാണു തങ്ങളുടെ കുടിശ്ശിക അടച്ചു തീര്‍ത്തത് ..ഇത്തരത്തില്‍ 83,000 കോടിയാണ് ബാങ്കിലേക്ക് തിരികെ എത്തിയതെന്ന് റിപ്പോര്‍ട്ട് ..കിട്ടാക്കടം വരുത്തിയിട്ടുള്ള കമ്പനികള്‍ക്ക് എതിരെ ബാങ്കിംഗ് നിയമപ്രകാരം വസ്തുക്കള്‍ പിടിച്ചെടുത്തു ലേലം ചെയ്യുമെന്ന കര്‍ശന ഉത്തരവായിരുന്നു കേന്ദ്രം കൈക്കൊണ്ടത് ….സാമ്പത്തിക തകര്‍ച്ച മൂലം ഇന്ത്യന്‍ ധനകാര്യ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന രീതിയില്‍ ഈ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നത് ..
Related posts
-
യൂത്തിന്റെ ‘പാറ്റ’ കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ... -
മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി, മെയ് 21: കൊറോണ മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ലോകം പൂർണ്ണമായി... -
‘80% കർഷകരും അനുകൂലം’; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
ബെംഗളൂരു : രാമനഗര ജില്ലയിലെ ബിദാദിക്ക് സമീപം നിർദേശിച്ചിട്ടുള്ള ഗ്രേറ്റർ ബംഗളൂരു...
