മിക്കുവിന് ഇരട്ട ഗോൾ , ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച

പൂനെയിൽ ഇന്ന് പൂനെ സിറ്റിക്ക് നിർഭാഗ്യത്തിന്റെ രാത്രി. ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടിൽ ഇറങ്ങിയ പൂനെയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകൾ കണ്ടവർ ഒക്കെ ബെംഗളൂരു എഫ് സി ഈ‌ മത്സരം ജയിക്കുമെന്ന് കരുതിക്കാണില്ല. എന്നാൽ 55ആം മിനുട്ടിലെ ഒരു ചുവപ്പ് കാർഡ് പൂനെയുടെ എല്ലാ പ്രതീക്ഷയും തകർക്കുക ആയിരുന്നു.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 3-1 എന്ന വിജയമാണ് ബെംഗളൂരു ഇന്ന് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ആതിഥേയരെന്ന ആധിപത്യം ശരിക്ക് തെളിയിച്ച പൂനെ സിറ്റി ആദിൽ ഖാന്റെ ഹെഡറിലൂടെ മുന്നിൽ എത്തുകയും ചെയ്തു. ആദിൽ ഖാന്റെ ഈ‌ സീസണിലെ രണ്ടാം ഗോളായിരുന്നു ഇന്ന് പിറന്നത്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

55ആം മിനുട്ടിൽ പൂനെയുടെ ബൽജിത് സാഹ്നി മത്സരത്തിലെ രണ്ടാം മഞ്ഞകാർഡും ചുവപ്പ് കാർഡും വാങ്ങി പുറത്ത് പോയതോടെ ബെംഗളൂരുവിന് തിരിച്ചുവരാൻ അവസരം ഒരുങ്ങുക ആയിരുന്നു. 64ആം മിനുട്ടിൽ ഒരു മികച്ച ടീം ഗോളിലൂടെ മിക്കു ബെംഗളൂരുവിന് സമനില നേടികൊടുത്തു. 78ആം മിനുട്ടിൽ വീണ്ടും മിക്കുവിന്റെ ഇടം കാൽ ഷോട്ട് പൂനെയുടെ വലകുലുക്കി.

മിക്കുവിന് ഇന്നത്തെ ഇരട്ട ഗോളോടെ ആറു ഗോളുകളായി ഈ‌ സീസണിൽ.കളിയുടെ അവസാന നിമിഷത്തിൽ സുനിൽ ഛേത്രി ആണ് ബെംഗളൂരുവിന്റെ മൂന്നാം ഗോൾ നേടിയത്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 12 പോയന്റായി ബെംഗളൂരുവിന്. മലയാളി താരം ആഷിഖ് കുരുണിയൻ ഇന്ന് രണ്ടാം പകുതിയിൽ പൂനെയ്ക്കായി ഇറങ്ങിയിരുന്നു എങ്കിലും പത്തുപേരുമായി കളിച്ച പൂനെയിൽ ആഷിഖിനും അത്ഭുതങ്ങൾ കാണിക്കാൻ കഴിയുമായിരുന്നില്ല‌.

നാളെ കൊച്ചിയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts