തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി പുനർനിർമാണം ചെയ്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. പക്ഷെ നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത് ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ഇതിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇ പോസ്റ്റ് നിലവിൽ വൈറൽ ആയിരിക്കുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍…
Read MoreTag: Kerala
നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ
കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും…
Read Moreനീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജിൽ എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും പരീക്ഷ നടന്ന ആയൂരിലെ കോളേജ് പ്രിൻസിപ്പൾ അറിയിച്ചു. മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്നലെയാണ് നടന്നത്. രാജ്യവ്യാപകമായി നടന്ന പരീക്ഷയിൽ 18 ലക്ഷം വിദ്യാർഥികളാണ്…
Read Moreകേരളത്തിൽ ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും പതിമൂന്നിന സൗജന്യ ഭക്ഷ്യകിറ്റ്
തിരുവനന്തപുരം: റേഷന്‍ കാർഡുടമകൾക്ക് വീണ്ടും സർക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്. 13 ഇനങ്ങളടങ്ങിയ കിറ്റ് തയാറാക്കാന്‍ സർക്കാർ സപ്ലൈകോക്ക് നിർദേശം നൽകി. പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും. പഞ്ചസാര (ഒരു കിലോ), ചെറുപയർ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റർ), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷൻ കടകൾ…
Read Moreകേരളത്തിൽ ആശങ്കയായി മങ്കിപോക്‌സ്; മംഗളുരു വിമാനത്താവളം വഴി ഗള്‍ഫില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്ക് രോഗ ലക്ഷണങ്ങള്‍
സംസ്ഥാനത്ത് ആശങ്കയായി മങ്കി പോകസ്. രോഗലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. വിദേശത്തു നിന്നെത്തിയ യുവാവിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവത്തിന്റെ പരിശോധന ഫലം വന്നാല്‍ മാത്രമേ മങ്കി പോക്‌സ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. നിലവില്‍ യുവാവ് പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ജൂലൈ 14-ാം തീയതിയാണ് വിദേശത്തു നിന്നെത്തിയ…
Read More‘തൊണ്ടി മുതൽ കോടതിയിൽ നിന്ന് മാറ്റിയത് ആൻറണിരാജു ; മന്ത്രിയെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ
തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. സോഷ്യമീഡിയയിലൂടെയാണ് മാധ്യമപ്രവർത്തകൻ രേഖകളിൽ പുറത്തുവിട്ടത്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നത്. 1994ലാണ് മന്ത്രി ആൻറണി രാജുവിനെതിരെ കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്.…
Read Moreകുരങ്ങുപനി: കർണാടക ജാഗ്രതയിൽ
ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. കേരളവുമായുള്ള കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് ബിബിഎംപി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് സ്ഥിരീകരിച്ചു. യുഎഇയിൽ രോഗം ബാധിച്ച് കേരളത്തിലേക്ക് പോയ ഒരു യുവാവിനാണ് കേരളത്തിൽ രോഗം ബാധിച്ചത്. കർണാടകയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ ഐസൊലേഷൻ ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക ഉപദേശക…
Read Moreഓൺലൈൻ ടാക്സി രംഗത്തേക്ക് കേരളവും
തിരുവനന്തപുരം : കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് തീരുമാനം. സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സർവീസ് ചാർജായിരിക്കും നിരക്ക്. പോലീസിൻറെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവർമാർ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്. സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങളിലെ പോലെ…
Read Moreനടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യവുമായി വിചാരണ കോടതി. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം ഉണ്ടായത്. നാലു തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദ്യശ്യങ്ങള്‍ കണ്ടത് ആരാണെന്ന്…
Read Moreകർക്കിടക വാവുബലി: ഗൗരീ ബദനൂരിൽ ഒരുക്കങ്ങൾ ആരംഭിച്ചു.
ബെംഗളൂരു: ഈ വർഷത്തെ കർക്കിടക വാവുബലിദിനമായ ജൂലൈ 28 ന് ഗൗരി ബദനൂരിലെ സോമേശ്വര ക്ഷേത്രത്തിനു സമീപമുള്ള ഉത്തര പിനാഗിനി നദിയുടെ മണൽത്തീരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ബംഗളൂരുവിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഗ്രാമ പ്രദേശമാണ് ഗൗരി ബദനൂർ. നദിയിൽ മുങ്ങിക്കുളിച്ച് ഈറനോടെ ബലിയിട്ട് പിന്നീട് വീണ്ടും പിണ്ഡം മുങ്ങി കളിച്ചു വരുന്നവർക്ക് വസ്ത്രം മാറുന്നതിനും മറ്റും സൗകര്യം, കൂടാതെ പ്രഭാത ഭക്ഷണത്തിനും, സാധുജനങ്ങൾക്കുള്ള അന്നദാനത്തിനും സൗകര്യമൊരുക്കുന്നു. കൂടാതെ ആവശ്യമുള്ളവർക്ക് വാഹനസൗകര്യവും ഒരുക്കുന്നതാണ്. പൂജാരി മനോജ് കെ. വിശ്വനാഥൻ്റെ മുഖ്യ…
Read More