കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു : കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് കർണാടക സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് ആണ് ഹർഷ കൊലചെയ്യപ്പെട്ടത്.

ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ 10 ആയി. ഭദ്രാവതി ടൗണിലെ ഹൊസമനെ എക്‌സ്‌റ്റൻഷനിൽ നിന്നുള്ള അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിൽ നിന്നുള്ള ജാഫർ സാദിഖ് (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

അതേസമയം, ക്രമസമാധാന പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ശിവമോഗ നഗരത്തിൽ അഞ്ചിൽ കൂടുതൽ ആളുകളെ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധന ഉത്തരവ് മാർച്ച് 4 വരെ നീട്ടി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാൻ അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോയിടിച്ച് വീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാലിന്യക്കൂമ്പാരത്തിൽ തള്ളി; ഡ്രൈവർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us