പ്രഭാതഭക്ഷണത്തിൽ ചത്ത പാമ്പ് ;സ്‌കൂളിലെ 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു : യാദ്ഗിർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലെ 50 ഓളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ ചിലരെ മണിക്കൂറുകളോളം നിരീക്ഷണത്തിലാക്കി. പിന്നീട് ഇവരുടെ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.

അബ്ബെ തുംകൂർ വിശ്വാരാധ്യ വിദ്യാവർധക് റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം അധികൃതർ സ്ഥിരീകരിച്ചു. “പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർത്ഥികൾ ഛർദ്ദിക്കാൻ തുടങ്ങിയതോടെ അവരിൽ 50 ഓളം പേരെ ജില്ലാ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നിരുന്നാലും, 12 ഉം 15 ഉം വയസ്സുള്ള രണ്ടുപേരൊഴികെ ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരിച്ചയച്ചു, ”ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ഇന്ദുമതി പാട്ടീൽ പറഞ്ഞു.കുറച്ച സമയത്തിന് ശേഷം മാറ്റ് രണ്ട് വിദ്യാർത്ഥികളെ ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും അവർ “തികച്ചും സുഖമായിരിക്കുന്നു” എന്നും ഇന്ദുമതി കൂട്ടിച്ചേർത്തു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ഉപ്പിട്ട് കഴിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ഒന്നിനുപുറകെ ഒന്നായി ഛർദ്ദിക്കാൻ തുടങ്ങിയെന്ന് സ്കൂളിലെ ഒരു സ്റ്റാഫ് പറഞ്ഞു. “ആദ്യത്തെ കുറച്ച് വിദ്യാർത്ഥികളിൽ ഇത് കണ്ട ഉടൻ ഞങ്ങൾ ഭക്ഷണം നൽകുന്നത് നിർത്തി അവരെ മുദ്‌നാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെയുള്ള ഡോക്ടർമാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു,” സ്റ്റാഫ് അംഗം വിശദീകരിച്ചു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

അന്വേഷണത്തിനിടെ, ചത്ത പാമ്പിന് കുഞ്ഞിനെ കണ്ടെത്തി. “ഇവിടെ ഭക്ഷണം തയ്യാറാക്കുമ്പോൾ ഞങ്ങളുടെ സഹപ്രവർത്തകർ അതീവ ജാഗ്രത പുലർത്താറുണ്ട് ഇത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. എന്നിരുന്നാലും, കൂടുതൽ അന്വേഷണം നടക്കുന്നു, ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പിഴവ് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്,” സ്റ്റാഫ് അംഗം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts