ഒരു മാസത്തിനിടക്ക് നഗരത്തിൽ മരിച്ചത് ഹോംഐ സൊലേഷനിൽ കഴിഞ്ഞ 778 കോവിഡ് രോഗികൾ.

ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ  മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  

ആയതിനാൽ  വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ബിബി‌ എം‌ പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്.

കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് കമ്മിറ്റി നൽകുമെന്ന് അദ്ദേഹം  പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts