ഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!;സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്!

ബെംഗളൂരു: ഇമ്രാൻഖാൻ ടിപ്പുസുൽത്താനെ പ്രകീർത്തിച്ചു!; സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്‌പോര്! ടിപ്പുസുൽത്താന്റെ ചരമ വാർഷികത്തോടനുബന്ധിച്ചാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘ടിപ്പുസുൽത്താനെ ആദരിക്കുന്നെന്നും അടിമയായി ജീവിക്കുന്നതിന് പകരം അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിക്കുകയായിരുന്നെന്നുമാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കർണാടകത്തിൽ ടിപ്പു ജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇത് ചൂണ്ടിക്കാട്ടി ബി.ജെ.പി. രാജ്യസഭാംഗവും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റാണ് വാക്‌പോരിനിടയാക്കിയത്. ഇമ്രാൻഖാനെ ആലിംഗനം ചെയ്യാനുള്ള സിദ്ധരാമയ്യയുടെ സമയമിതാണെന്നും ഇതിലൂടെ വേഗത്തിൽ രാഹുൽഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ഇഷ്ടക്കാരനാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറുടെ ട്വീറ്റ്. എന്നാൽ ശത്രുരാജ്യത്തിന്റെ പ്രധാനമന്ത്രിയോടൊപ്പം ബിരിയാണി കഴിക്കുന്ന നരേന്ദ്രമോദിയല്ല ഞാനെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

പാർട്ടി ബോസിന്റെ അടിമയായി ജീവിക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത് ടിപ്പുസുൽത്താന്റെ ജീവിതം നയിക്കുന്നതാണെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 2017-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലഹോറിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാനെത്തിയതിനെ പരാമർശിച്ചായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts