കില്ലെര്‍ സെല്‍ഫി വീണ്ടും.

ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്.

ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് സുഹൃത്താണ് കോളെജ് അധികൃതരെയും വീട്ടുകാരെയും വിവരമറിയിച്ചത്. ഇന്ദ്രസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ട് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts