കില്ലെര്‍ സെല്‍ഫി വീണ്ടും.

ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്.

ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് സുഹൃത്താണ് കോളെജ് അധികൃതരെയും വീട്ടുകാരെയും വിവരമറിയിച്ചത്. ഇന്ദ്രസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ട് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us