ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍ സർവീസ്

ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. ദക്ഷിണേന്ത്യയെ മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളുമായി തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് എന്നീ കാര്യങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകുന്നു. പൊതുജനങ്ങള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ ആധുനിക സൗകര്യങ്ങളോടെയാണ് അമൃത് ഭാരത് സര്‍വീസ് നടത്തുന്നത്.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പല ട്രെയിനുകളുടെയും റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലും അമൃത് ഭാരത് സര്‍വീസുകള്‍ ധാരാളമുണ്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും മറ്റുമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നു.

  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും

ദക്ഷിണേന്ത്യന്‍ അമൃത് ഭാരതുകള്‍
ഈറോഡ് – ജോഗ്ബാനി (16601 / 16602)
നാഗര്‍കോവില്‍ – ന്യൂ ജല്‍പായ്ഗുരി (20604 / 20603)
തിരുച്ചിറപ്പള്ളി – ന്യൂ ജല്‍പായ്ഗുരി (20610 / 20609)
താംബരം – സന്ത്രാഗച്ചി (16107 / 16108)
തിരുവനന്തപുരം – താംബരം (16121 / 16122)
തിരുവനന്തപുരം – ചര്‍ളപ്പള്ളി (17041 / 17042)
നാഗര്‍കോവില്‍ – മംഗലാപുരം ജംഗ്ഷന്‍ (16329 / 16330)
തമിഴ്‌നാട്ടിലെ പല നഗരങ്ങളെയും പശ്ചിമബംഗാള്‍, ബീഹാര്‍, തെലങ്കാന, കര്‍ണാടക എന്നീ തീരദേശ മേഖലകളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവര്‍ക്കും പ്രയോജനകരമാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളും ധാരാളം.

  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

എസ്എംവിടി ബെംഗളൂരു – മാള്‍ഡ ടൗണ്‍ (13433 / 13434) (കാട്പാടി, ജോലാര്‍പേട്ട, റെനികുണ്ട വഴി)
SMVT ബെംഗളൂരു – അലിപൂര്‍ ദുവാര്‍ (16597 / 16598) (കാട്പാടി, ജോലാര്‍പേട്ട വഴി)
SMVT ബെംഗളൂരു – ബാലൂര്‍ഘട്ട് (16523 / 16524)
SMVT ബെംഗളൂരു – രാധികാപൂര്‍ (16223 / 16224) (കാട്പാടി, ജോലാര്‍പേട്ട, ആരക്കോണം, പെരമ്പൂര്‍ വഴി)
എന്നിവയാണവ. കിഴക്കന്‍ സംസ്ഥാനങ്ങളെ ബെംഗളൂരുവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ കൂടിയാണിവ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us