അരികിൽ ഉണ്ട് വ്യാജന്മാർ സൂക്ഷിക്കുക; ബെംഗളൂരുവിൽ നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വില്പന; 8350 ലിറ്റർ വ്യാജ നെയ്യ് പിടിച്ചെടുത്തു; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിൽപ്പന നടത്തിയ നന്ദിനി പാർലർ കടയുടെ ഉടമയും മകനും ഉൾപ്പെടെ നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ചാമരാജ്പേട്ടയ്ക്കടുത്തുള്ള ആസാദ് നഗറിൽ താമസിക്കുന്ന മഹേന്ദ്ര, മകൻ ദീപക്, വാഹന ഡ്രൈവർ മുനിരാജു, തമിഴ്‌നാട് സ്വദേശി അഭി ഉർസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 8,350 ലിറ്റർ വ്യാജ നെയ്യും നാല് വാഹനങ്ങളും പിടിച്ചെടുത്തു. റെയ്ഡിനിടെ വ്യാജ നെയ്യ് നിർമ്മാണ യൂണിറ്റിന്റെ ഉടമ ശിവകുമാറിനെയും രക്ഷപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താൻ സിസിബി പോലീസ് അന്വേഷണം തുടരുകയാണ്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

ചാമരാജ്പേട്ടയിലെ പ്രതിയായ മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള നന്ദിനി പാർലറിൽ വ്യാജ നെയ്യ് വിൽപ്പന നടത്തുന്നതായി പ്രത്യേക വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച സിസിബിയും കെഎംഎഫ് വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഈ ശൃംഖല വെളിച്ചത്തുവന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.

ചന്ദ്രശേഖർ കെഎംഎഫ് ലൈസൻസ് നേടിയിരുന്നു. ചാമരാജ്പേട്ടിൽ അദ്ദേഹത്തിന് ഒരു നന്ദിനി പാർലർ ഉണ്ടായിരുന്നു. കെഎംഎഫിൽ നിന്ന് നന്ദിനി നെയ്യ് വാങ്ങി തമിഴ്‌നാട്ടിലെ അവിനാശിയിലേക്ക് കൊണ്ടുപോകുമായിരുന്നു അദ്ദേഹം. അവിടെ, പ്രതി ശിവകുമാർ വ്യാജ നെയ്യ് നിർമ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

നന്ദിനി നെയ്യ് ഡാൽഡയിലും പാമോലിവ് ഓയിലിലും കലർത്തി നന്ദിനി ബാൻഡ് എന്ന പേരിൽ വിപണിയിലെത്തിച്ചതായി പോലീസ് അറിയിച്ചു. ഈ മായം ചേർത്ത നെയ്യ് കിലോയ്ക്ക് 300 രൂപയായിരുന്നു വില. പിന്നീട് മഹേന്ദ്ര നന്ദിനി നെയ്യ് ബാൻഡ് എന്ന പേരിൽ ആളുകൾക്ക് 700 രൂപയ്ക്ക് വിൽക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ മായം ചേർക്കൽ റാക്കറ്റ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts