ഹോം സ്റ്റേ, റിസോർട്ട് നടത്തുന്നവർക്ക് പുതിയ മാർഗ നിർദേശവുമായി സർക്കാർ

മൈസൂരു : സംസ്ഥാനത്തെ ഹോം സ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പുതിയ മാർഗ നിർദേശവുമായി സർക്കാർ. ഹംപിയിൽ ഇസ്രായേലി വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമയേയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ ഉടമകൾ എല്ലാ സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

വിദേശ വിനോദ സഞ്ചാരികളെ വിദൂര പ്രദേശങ്ങളിലേക്കോ വിജനമായ ഇടങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് മുമ്പ് ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ അധികൃതർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.

  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം

സഞ്ചാരികളുടെ പൂർണ വിവരങ്ങൾ സ്റ്റേഷനിൽ അറിയിക്കണം. സഞ്ചാരികളെ വനം, വന്യജീവി സങ്കേതങ്ങളിൽ കൊണ്ടുപോകുന്നതിന് മുമ്പ് വനം വകുപ്പിന്റെ അനുമതിയും തേടണം. അല്ലാത്തപക്ഷം സഞ്ചാരികൾ വന്യജീവി ആക്രമണത്തിന് ഇരയായാൽ പൂർണ ഉത്തരവാദിത്വം ഹോം സ്റ്റേ, റിസോർട്ട് ഉടമകൾക്കായിരിക്കും. ബന്ധപ്പെട്ടവർ മാർഗ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കാണം. ഇതിനുപുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

കഴിഞ്ഞ ദിവമാണ് ഹംപിക്ക് സമീപം അനെഗുണ്ടിയിൽ 27-കാരിയായ ഇസ്രായേലി വിനോദ സഞ്ചാരിയേയും 29-കാരിയായ ഹോം സ്റ്റേ ഉടമയേയും മൂന്നുപേർ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ
[masterslider id="10"]

Related posts

Click Here to Follow Us