മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: ഗോവയിൽ നിന്നുള്ള മൂന്നംഗ കുടുംബം കടബാധ്യത മൂലം ആത്മഹത്യ ചെയ്തു., രണ്ട് പേർ കാളി അഴിമുഖത്ത് ചാടിയും ഒരാൾ ഗോവയിൽ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച കാർവാറിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ദേവ്ബാഗ് ദ്വീപിൽ 12 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അവർ ഇത് പോലീസിനെ അറിയിക്കുകയുംപോലീസ് പിന്നീട് നടത്തിയ തിരച്ചിലിൽ അതേ സ്ഥലത്ത് നിന്ന് 37 വയസ്സുള്ള ഒരു സ്ത്രീയുടെ മറ്റൊരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. മരണകാരണം കണ്ടെത്താനും മരിച്ചയാളുടെ ഐഡന്റിറ്റി മനസിലാക്കുന്നതിനും ശ്രമിച്ച പോലീസ്, ദക്ഷ് പട്ടേൽ എന്ന് തിരിച്ചറിഞ്ഞ ആൺകുട്ടിയുടെ അമ്മയാണ് സ്ത്രീയെന്ന് കണ്ടെത്തി.

ഗോവയിലെ മപുസയ്ക്ക് സമീപമുള്ള പാഡിയിൽ താമസിക്കുന്ന ജ്യോതി പാട്ടീലാണ് മരിച്ച യുവതി. പിന്നീട്, ഗോവയിൽ പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന്, ജ്യോതിയുടെ ഭർത്താവ് ശ്യാം പാട്ടീലിനെ ബുധനാഴ്ച ഗോവയിലെ പാഡിയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗോവൻ സഹപ്രവർത്തകരിൽ നിന്ന് അവർ മനസ്സിലാക്കി.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

ശ്യാം പാട്ടീൽ മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തതായി ഗോവ പോലീസ് സ്ഥിരീകരിച്ചു. ഭാര്യയെയും മകനെയും പാലത്തിൽ നിന്ന് അഴിമുഖത്തേക്ക് തള്ളിയിട്ട ശേഷമാണ് ശ്യാം പാട്ടീൽ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പലരിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയതിനാൽ ശ്യാം കടുത്ത കടക്കെണിയിലായിരുന്നെന്ന് പോലീസ് സംശയിക്കുന്നത്.

തന്നിൽ നിന്ന് പണം കടംവാങ്ങി തിരികെ തെരഞ്ഞവരാണ് തന്റെയും കുടുംബത്തിന്റെയും മരണത്തിന് കാരണമെന്നും മരണക്കുറിപ്പിൽ കുറിച്ചട്ടുണ്ട്. കാർവാറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗോപിഷെട്ട സ്വദേശിയായ ശ്യാം 25 വർഷം മുമ്പ് തന്റെ ബിസിനസിനായി ഗോവയിലേക്ക് മാറിയത്

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

എന്നിരുന്നാലും, പല കാരണങ്ങളാൽ, അയാൾക്ക് നഷ്ടം സംഭവിക്കുകയും സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും രണ്ട് കോടി രൂപയോളം വരുന്ന ഭീമമായ തുക കടം വാങ്ങുകയും ചെയ്തു.

ഈ കടം തന്നെ മരണത്തിലേക്ക് നയിക്കുമെന്ന് ശ്യാം പറഞ്ഞിരുന്നെങ്കിലും, ജീവിതം അവസാനിപ്പിക്കുകയാണെന്നും ഭാര്യയെയും മകനെയും പിന്തുടർന്ന് പരലോകത്തേക്ക് പോകുമെന്നും ബന്ധുക്കളെ വിളിച്ച് പറഞ്ഞിരുന്നെങ്കിലും ഇന്നലെ വരെ ബന്ധുക്കൾ അത് നിസ്സാരവത്കരിച്ചിരുന്നു.

ഇതുപ്രകാരം അർദ്ധരാത്രി 1.30ഓടെ ഭാര്യയെയും മകനെയും പാലത്തിൽ നിന്ന് അഴിമുഖത്തേക്ക് തള്ളിയിട്ട് ഗോവയിലേക്ക് കാറോടിച്ചു സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ചിറ്റാക്കുള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts