ബെംഗളൂരുവില്‍ വീണ്ടും റാഗിങ്; 5 പേർ അറസ്റ്റിൽ 

ബെംഗളൂരു: കശ്മീരില്‍ നിന്നുള്ള എംബിബഎസ് വിദ്യാര്‍ത്ഥികള്‍ ബെംഗളൂരുവില്‍ റാഗിങിന് ഇരയായ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അന്വേഷണം വേഗത്തിലായതും പ്രതികളെ അറസ്റ്റ് ചെയ്തതും.

സംഭവവുമായി ബന്ധപ്പെട്ട വിഡിയോ ശ്രദ്ധയില്‍പെട്ട ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ

കഴിഞ്ഞയാഴ്ചയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അനന്ത്‌നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മര്‍ദനമേറ്റത്.

കോളജ് വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹമിമും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കമുണ്ടായി.

അന്നു രാത്രി ഹോസ്റ്റലിലെത്തിയ പ്രതികള്‍ ഹമിമിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തതായാണ് കേസ്.

ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുയേഹാമി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി
[masterslider id="10"]

Related posts

Click Here to Follow Us