ബെംഗളൂരു: ബെംഗളൂരുവിൽ വലിയ പാരമ്പര്യ സ്വത്തുക്കൾ വിഭജിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക്, തങ്ങളുടെ ഭൂമിയുടെ 45 ശതമാനം വരെ വിട്ടുനൽകേണ്ടി വന്നേക്കുമെന്ന് സൂചന. കുടുംബ സ്വത്ത് വിഭജന നിയമങ്ങളിൽ സംസ്ഥാന സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതികൾ നടപ്പിലായാൽ ഇത് വലിയ തിരിച്ചടിയാകും. ഈ നിർദ്ദിഷ്ട നിയമം നിലവിൽ വരുന്നത് വഴി ഭൂവുടമകൾക്ക് തങ്ങളുടെ സ്വത്തിന്റെ പൂർണ്ണമായ മൂല്യം ലഭിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഭൂമി പൂർണ്ണമായി വിൽക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാതാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. നഗരവികസന വകുപ്പ് (UDD) ജൂൺ…
Read MoreMonth: July 2026
കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
ബെംഗളൂരു: യാത്രക്കാരുടെ മൊബൈലും പഴ്സും പോക്കറ്റടിക്കുന്ന കഥകൾ ഒരുപാടുകേട്ട ബെംഗളൂരു നഗരത്തിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു. ബി.എം.ടി.സി (BMTC) ബസിലെ വനിതാ യാത്രികരിൽ ഒരാൾ മറ്റാരുടേയുമല്ല, സാക്ഷാൽ ബസ് കണ്ടക്ടറുടെ കയ്യിലിരുന്ന ടിക്കറ്റ് ബാഗ് തന്നെയാണ് അതിവിദഗ്ദ്ധമായി തട്ടിയെടുത്തത്. എന്നാൽ, മോഷണം തിരിച്ചറിഞ്ഞ നിമിഷം തന്നെ ബസ് ജീവനക്കാരും പോലീസും ചേർന്ന് നടത്തിയ മിന്നൽ നീക്കത്തിൽ കള്ളി കുടുങ്ങി. കുടുക്കിയത് ഡ്രൈവറുടെ തന്ത്രപരമായ നീക്കം ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് കണ്ടക്ടറുടെ ബാഗിൽ നിന്നും ടിക്കറ്റും യാത്രാക്കൂലി പണവും അടങ്ങിയ…
Read Moreവിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം സാജിദ് (പ്രസിഡന്റ്), ഫൗസാൻ ബിൻ ഫിർദൗസ് ( സെക്രട്ടറി), മുഹമ്മദ് അർഷഖ് ടി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മറ്റ് ഭാരവാഹികളായി ലസിൻ ലുഹാസ്, മുബ്തസിം ബിൻ മൂസ, ഷിബിൽ മഹ്മൂദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മുബാറക് അൽ ഹികമി, മുഹമ്മദ് സിനാസ്, ഫത്തീൻ ഹബീബ് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും കൺവെൻഷൻ തിരഞ്ഞെടുത്തു. ഭാരവാഹി തിരഞ്ഞെടുപ്പ് കൺവെൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന…
Read Moreപരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം ബേഗൂർ സോണിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഔഷധച്ചെടികളുടെ വിതരണവും നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരവാഹികൾ കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്നു നടന്ന പൊതുയോഗത്തിൽ സമാജം വിമൻസ് വിംഗിന്റെ ഔപചാരികമായ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങുകൾക്ക് സന്ധ്യ അനിൽ, തുളസീധരൻ, അനുമോദ്, അരുൺ, അഞ്ജന, ഷഹീർ, സുമേഷ് കുമാർ, അംബിക എന്നിവർ നേതൃത്വം നൽകി.
Read Moreഅതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
ബംഗളുരു : ധാർവാഡിൽ അതീവ സുരക്ഷിതത്വമുള്ള ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തിയിട്ടുണ്ട്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍…
Read Moreപ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
ബെംഗളൂരു: കൊറോണ എന്ന ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ക്യാൻസർ രോഗബാധ കർണാടകയിലെ സ്ത്രീകൾക്കിടയിൽ വീണ്ടും വലിയൊരു മരണക്കെണിയായി മാറുന്നു. സമീപകാലത്ത് കൗമാരക്കാർ മുതൽ മധ്യവയസ്കരായ സ്ത്രീകൾ വരെ നേരിടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൊന്നായ ‘സെർവിക്കൽ ക്യാൻസർ’ (ഗർഭാശയമുഖ ക്യാൻസർ) നിയന്ത്രിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ഇപ്പോൾ അതീവ പ്രാധാന്യമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 വയസ്സുള്ള പെൺകുട്ടികൾക്കായി സൗജന്യ എച്ച്.പി.വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ നൽകുന്നതിനുള്ള ബൃഹത്തായ ക്യാമ്പയിന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു.…
Read Moreമാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
ബെംഗളൂരു: സംസ്ഥാനത്തെ വീടുകളിലും ഫ്ലാറ്റുകളിലും ഇനി മുതൽ നാല് വ്യത്യസ്ത ബിന്നുകളിൽ മാലിന്യം ശേഖരിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി സർക്കാർ. കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ‘ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2026’ അനുസരിച്ചാണ് പുതിയ മാറ്റം. ഇതനുസരിച്ച് ജൈവമാലിന്യം (പച്ച ബിൻ), അജൈവമാലിന്യം (നീല ബിൻ), സാനിറ്ററി മാലിന്യം (ചുവപ്പ് ബിൻ), ഗാർഹിക ഹാനികരമായ മാലിന്യങ്ങൾ (കറുപ്പ് ബിൻ) എന്നിങ്ങനെ നാലായി തരംതിരിക്കണം. എന്നാൽ, നിയമം നടപ്പാക്കുന്നതിനുള്ള ഉപനിയമങ്ങൾ (ബൈലോ) രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുള്ളതിനാൽ പ്രായോഗിക തലത്തിൽ ഇപ്പോഴും…
Read Moreബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച ജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) അറിയിച്ചു. കാവേരി ജലവിതരണ പദ്ധതി ഘട്ടം 4, ഫേസ് 2 പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള 12 മണിക്കൂർ സമയമാണ് ജലവിതരണം നിർത്തിവെക്കുക. 2,700 മില്ലിമീറ്റർ വ്യാസമുള്ള പ്രധാന പൈപ്പ് ലൈനിലെ സ്കോർ വാൽവിലുണ്ടായ (Scour Valve) ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ…
Read Moreസംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിലെ ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്മയും പ്രാദേശിക അസമത്വങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാനത്തെ 35 വയസ്സിന് താഴെയുള്ള യുവാക്കളിൽ ഏകദേശം 23 ശതമാനം പേർക്കും നിലവിൽ ജോലിയോ, ഉചിതമായ വിദ്യാഭ്യാസമോ, നൈപുണ്യ പരിശീലനമോ ലഭിക്കുന്നില്ലെന്ന് പുതുതായി പുറത്തിറങ്ങിയ ‘കർണാടക സ്റ്റേറ്റ് ഹാൻഡ്‌ബുക്ക് ഓൺ യൂത്ത് ഓപ്പർച്യുനിറ്റി’ വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഓഫ് ഇന്ത്യ ഫൗണ്ടേഷൻ തയ്യാറാക്കിയ ഈ റിപ്പോർട്ട്, ഗ്രാമീണ ജില്ലകളിൽ തൊഴിലവസരങ്ങളുടെ അഭാവവും പരിമിതമായ നൈപുണ്യ വികസന സൗകര്യങ്ങളുമാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് ഗ്രാമങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് വൻതോതിലുള്ള കുടിയേറ്റത്തിന് കാരണമാകുന്നുണ്ട്. വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം,…
Read Moreകാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
ബെംഗളൂരു: നഗരത്തിലെ കാൽനടപ്പാതകൾ സുരക്ഷിതമാക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നടപ്പിലാക്കുന്ന ‘സേഫ് ഫൂട്ട്പാത്ത്’ ക്യാമ്പയിൻ ശക്തമായി തുടരുന്നു. ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരത്തിലെ അഞ്ച് കോർപ്പറേഷൻ പരിധികളിലായി 54 കിലോമീറ്ററിലധികം നീളമുള്ള കാൽനടപ്പാതകളിലെ കൈയേറ്റങ്ങളാണ് നഗരസഭാ അധികൃതർ ഒഴിപ്പിച്ചത്. കോർപ്പറേഷനുകൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ 54.32 കിലോമീറ്റർ റോഡുകളിലാണ് ചൊവ്വാഴ്ച നടപടിയുണ്ടായത്. വഴിയോരത്തെ പെട്ടിക്കടകൾ, തള്ളുവണ്ടികൾ, കടകളുടെ പുറത്തേക്ക് നീട്ടിയിട്ടിരുന്ന മേൽക്കൂരകൾ, വാണിജ്യ റാംപുകൾ, പരസ്യ ബോർഡുകൾ എന്നിവയുൾപ്പെടെ കാൽനടയാത്രയ്ക്ക് തടസ്സമായി നിന്ന നിരവധി താല്ക്കാലിക നിർമ്മിതികൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തു.…
Read More