ഭക്ഷ്യവിഷബാധയേറ്റ് അച്ഛനും മകളും മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ബെംഗളൂരു: റായ്ച്ചൂരിൽ ദാരുണമായ ദുരന്തം. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച അച്ഛനും മകളും മരിച്ചു. റായ്ച്ചൂർ ജില്ലയിലെ സിരാവര താലൂക്കിലെ കെ.തിമ്മപുര ഗ്രാമത്തിലാണ് സംഭവം. അച്ഛൻ രമേശ് (35), മകൾ നാഗമ്മ (8) എന്നിവരാണ് മരിച്ചത്. അസുഖബാധിതരായ ഭാര്യയെയും മൂന്ന് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അച്ഛനും മകളും മരിച്ചു. ഭക്ഷണത്തിൽ വിഷം കലർന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ഭാര്യ പത്മാവതി (34), മകൾ ദീപ (6) എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരെയും റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളായ കൃഷ്ണ, ചൈത്ര…

Read More

സ്ത്രീധനം നൽകാത്തതിലുള്ള പീഡനം; 8 മാസം പ്രായമായ കുഞ്ഞിനെ തലകീഴായി പിടിച്ച് നടന്ന് പിതാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. റാംപൂരില്‍ ആണ്‍കുഞ്ഞിനെ തലകീഴാക്കി പിടിച്ചുകൊണ്ട് പിതാവ് സഞ്ജു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യ സുമന്‍ പറഞ്ഞു. വിവാഹം നടന്നത് 2023ലാണെന്നും അന്ന് മുതല്‍ ഭര്‍ത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയാണെന്നും സുമന്‍ പറഞ്ഞു. രണ്ട് ലക്ഷവും ഒരു കാറുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു

Read More

കർണാടകയിൽ പുതിയ ജാതി സെൻസസ്; സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെ

ബെംഗളൂരു : കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്നിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവേ. മുഖ്യമന്ത്രി…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി ഡി.സി.പി സൗമ്യലത

ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) പിന്മാറി സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക സർക്കാർ രൂപവത്കരിച്ചത്. ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.സി.പി സൗമ്യ ലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും…

Read More

ദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി

ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…

Read More

വ്യാപാരികൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ച് വാണിജ്യ നികുതി വകുപ്പ്

ബെംഗളൂരു: സർക്കാരിന്റെ ഭീമമായ നികുതി ആവശ്യങ്ങൾക്ക് മുന്നിൽ വ്യാപാരികൾ വലയുകയാണ്. ഇത്രയും വലിയ തുകകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്നതിനാൽ നികുതി നോട്ടീസുകൾ പിൻവലിക്കണമെന്ന് അവർ നിർബന്ധിക്കുന്നു. വ്യാപാരികളുടെ ആശങ്കകൾ ലഘൂകരിക്കുന്നതിനായി, വാണിജ്യ നികുതി വകുപ്പ് ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കുകയും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല, നികുതി ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക കൂടിയാണ് ഹെൽപ്പ് ലൈൻ ലക്ഷ്യമിടുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ടോൾ ഫ്രീ നമ്പറുകൾ (9845370404 / 080 25714833…

Read More

പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം. പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാ(17)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സുഹൈലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വീയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

Read More

മഹാദായി പദ്ധതി: ഗോവ മുഖ്യമന്ത്രിയുടെ മാനസിക സ്ഥിരത നഷ്ടപ്പെട്ടു: ഡി കെ കിഡി

ബെംഗളൂരു: മഹാദായി പദ്ധതിക്ക് കേന്ദ്ര വനംവകുപ്പ് അനുമതി നൽകില്ലെന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവന അപലപനീയമാണ്. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഞങ്ങൾ പിൻവലിച്ച് ഉടൻ പണി ആരംഭിക്കും. അവർ അത് നിർത്തട്ടെ, ഞാനും നോക്കാം എന്ന് ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു. വ്യാഴാഴ്ച വിധാൻ സൗധ പരിസരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും കേന്ദ്രസർക്കാർ മഹാദായി പദ്ധതി ആരംഭിക്കാൻ അനുവദിക്കില്ലെന്ന ഗോവ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഡിസിഎം പറഞ്ഞു, “ഗോവ മുഖ്യമന്ത്രിക്ക് മാനസിക സമനില നഷ്ടപ്പെട്ടു, വെന്നും…

Read More

വളം കയറ്റിയ ലോറി ബേക്കറിയിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : തുമകൂരു ജില്ലയിൽ കൊരട്ടഗരെ കൊളാലയിൽ വളം നിറച്ച ലോറി റോഡരികിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. കത്തനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിലുണ്ടായിരുന്നവരാണ് ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ടത്. മുൻപും ഇതേ സ്ഥലത്ത് വെച്ച് ലോറി കടയിലേയ്ക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ കൊളാല പൊലീസ് കേസെടുത്തു.

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത, ഭർത്താവ് കസ്റ്റഡിയിൽ

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദീപിനെതിരെ ആരോപണവുമായി നേഖയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചു. നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഖയെ പ്രദീപ് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രദീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Read More
Click Here to Follow Us