ഭക്ഷ്യവിഷബാധയേറ്റ് അച്ഛനും മകളും മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ബെംഗളൂരു: റായ്ച്ചൂരിൽ ദാരുണമായ ദുരന്തം. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച അച്ഛനും മകളും മരിച്ചു. റായ്ച്ചൂർ ജില്ലയിലെ സിരാവര താലൂക്കിലെ കെ.തിമ്മപുര ഗ്രാമത്തിലാണ് സംഭവം.

അച്ഛൻ രമേശ് (35), മകൾ നാഗമ്മ (8) എന്നിവരാണ് മരിച്ചത്. അസുഖബാധിതരായ ഭാര്യയെയും മൂന്ന് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അച്ഛനും മകളും മരിച്ചു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഭക്ഷണത്തിൽ വിഷം കലർന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ഭാര്യ പത്മാവതി (34), മകൾ ദീപ (6) എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരെയും റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളായ കൃഷ്ണ, ചൈത്ര എന്നിവരെ പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts