ബെംഗളൂരു : ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി കാമ്പസിൽ പൊതുവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചു .
2022 ൽ ഒരു വിദ്യാർത്ഥി അപകടത്തിൽ മരിച്ചതിനുശേഷം, വർഷങ്ങളായി കാമ്പസിൽ പൊതുവാഹന ഗതാഗതം നിരോധിക്കണമെന്ന് വിദ്യാർത്ഥി സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടർന്ന്, ജ്ഞാനഭാരതി കാമ്പസിന്റെ നാഗർബവി ഭാഗത്ത് നിന്ന് സർവകലാശാലയിലേക്ക് പൊതുവാഹനങ്ങൾ നിരോധിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചു, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു കത്ത് എഴുതാനും തീരുമാനിട്ടുണ്ട്.
ജ്ഞാനഭാരതിയിൽ പ്രതിദിനം 25,000-ത്തിലധികം വാഹനങ്ങ ളാണ് സഞ്ചരിക്കുന്നത്, ഇത് ജ്ഞാനഭാരതിയിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇത് വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അതിനാൽ, വിദ്യാർത്ഥികളുടെ ആവശ്യങ്ങളെത്തുടർന്ന് സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്, സർക്കാരിന് ഒരു കത്ത് എഴുതാൻ യോഗത്തിൽ തീരുമാനിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]