ഇനി ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കേണ്ട ; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: എടിഎമ്മിൽ നിന്ന് ചില്ലറ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. 100, 200 രൂപ നോട്ടുകൾ കൗണ്ടറുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്.

പണം പിൻവലിക്കാനെത്തുന്നവർക്ക് കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.

എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സമയപരിധി നൽകിയത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണമെന്നാണ് നിർദേശം.

മാർച്ച് 31ഓടെ ഇത് 90 ശതമാനമാക്കണം. എ.ടി.എമ്മുകളിൽ പണം വെക്കുന്ന യൂണിറ്റുകളിൽ ഒന്നിൽ വീതമെങ്കിലും പൂർണമായി 100, 200 രൂപ നോട്ട് വെക്കാനാണ് ആർ.ബി.ഐ ആവശ്യപെട്ടിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ബാങ്കുകൾ എ.ടി.എമ്മിൽ പണം നിറക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട്  ശ്രമം തുടങ്ങിയത്. പുതിയ തീരുമാനം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നാണ് ആർബിഐയുടെ കണക്ക് കൂട്ടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts