കേരളത്തിലേയ്ക്കുള്ള ട്രെയിൻ സർവിസുകളിൽ ക്രമീകരണം

ബെംഗളൂരു : കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവിസുകളില്‍ ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയില്‍വേ ക്രമീകരണം ഏർപ്പെടുത്തി.

എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ അടക്കം പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സ്റ്റേഷനുകളിലാണ് താൽക്കാലികമായി മാറ്റം വരുത്തുന്നത്. ഈ ട്രെയിനുകള്‍ ആഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്നാവും പുറപ്പെടുകയെന്ന് റെയിൽവേ വ്യക്തമാക്കി. .

  ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് നിഗമനം

ഈ രണ്ടു ട്രെയിനുകളുടെ സർവിസ് അവസാനിപ്പിക്കുന്നതും ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിലായിരിക്കും.എറണാകുളം കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (12678) ആഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ കാര്‍മലരാം വഴി ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ എത്തിച്ചേരും. കെ.എസ്.ആർ ബംഗളൂരു എറണാകുളം എക്സ്പ്രസ് (12677) ആഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ രാവിലെ 6 30ന് ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്ന് പുറപ്പെടും.

ഈ ദിവസങ്ങളിൽ കെ.എസ്.ആർ ബംഗളൂരു, കന്റോൺമെന്റ് എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കും. മംഗളൂരു വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512) ആഗസ്റ്റ് 15 മുതൽ ജനുവരി 15 വരെ യശ്വന്തപുരം, ഹെബ്ബാൾ, ബാനസവാഡി വഴി, ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടം; മാമ്പഴ കയറ്റുമതി നിരോധിച്ച് യുഎസ്, കാരണം ഇതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

Related posts

Click Here to Follow Us