ബെംഗളൂരു: ഋഷഭ് ഷെട്ടിയുടെ സിനിമ രണ്ടാംഭാഗമായ കാന്താര-2ന്റെ നിർമാണത്തിനിടെ ദുരന്തം.
സിനിമയില്‍ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റ് എം.എഫ് കപില്‍ (32) കൊല്ലൂർ സൗപർണിക നദിയില്‍ മുങ്ങിമരിച്ചു.
ഉച്ചഭക്ഷണ ഇടവേളക്ക് ശേഷം നീന്താൻ നദിയില്‍ ഇറങ്ങിയ കപില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടുപോവുകയായിരുന്നു.
അഗ്നിശമന സേനയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ തിരച്ചിലില്‍ കപിലിന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുങ്ങിമരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.