എച്ച്ഡി രേവണ്ണക്കെതിരെ പീഡനക്കേസ്; അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പൊതുജനകൾക്ക് ഇടയിൽ ഉപേക്ഷിച്ച നിലയിൽ; മകൻ പ്രജ്വലിന്റെ വീഡിയോകൾ പുറത്ത്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തീപിടിപ്പിച്ച് കർണാടകത്തിൽ ലൈംഗികാരോപണങ്ങൾ.

ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്ഡി രേവണ്ണയും അദ്ദേഹത്തിന്റെ മകൻ പ്രജ്വൽ രേവണ്ണയുമാണ് ലൈംഗികാരോപണക്കേസിൽ പെട്ടിരിക്കുന്നത്.

ഹാസനിലെ നിലവിലെ എംപിയും സ്ഥാനാർത്ഥിയുമാണ് പ്രജ്വൽ രേവണ്ണ. മുത്തച്ഛൻ എച്ച്ഡി ദേവെഗൗഡ സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലമാണ് ഹാസൻ.

അതെസമയം 26ന് ഹാസനിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ എൻഡിഎ സഖ്യകക്ഷിയാണ് ജനതാദൾ എസ് എന്നതിനാൽ ഈ കേസ് വലിയൊരു രാഷ്ട്രീയപ്രശ്നമായി സംസ്ഥാനത്ത് മാറുമെന്നുറപ്പാണ്.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് പരാത് നൽകിയിരിക്കുന്നത്.

രേവണ്ണയുടെ വീട്ടിൽ വേലയ്ക്ക് നിന്നിരുന്നപ്പോൾ പീഡിപ്പിക്കപ്പെട്ടു എന്നാണ് ഈ 48കാരിയുടെ പരാതി.

രേവണ്ണയുടെ മകൻ പ്രജ്വൽ തന്റെ മകളെ പീഡിപ്പിച്ചെന്നും ഈ സ്ത്രീ പരാതി നൽകിയിട്ടുണ്ട്. തന്റെ മകളുടെ അശ്ലീല വീഡിയോ പ്രജ്വൽ ചിത്രീകരിച്ചെന്ന് ഇവർ ആരോപിക്കുന്നു.

ഇതിനിടെ നിരവധി സ്ത്രീകളുമൊത്തുള്ള പ്രജ്വലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി.

അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിൽ ആരോ മനപ്പൂർവ്വം ഉപേക്ഷിച്ചു പോകുകയായിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഈ വീഡിയോകളെല്ലാം പ്രജ്വൽ സ്വയം ചിത്രീകരിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതെസമയം കേസിൽ കർണാടക സർക്കാർ കേസെടുത്തതിനെ സ്വാഗതം ചെയ്ത് ജനതാദൾ എസ് സംസ്ഥാന അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി.

ഇരുവരും തെറ്റ് ചെയ്തെന്നറിഞ്ഞാൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
[masterslider id="10"]

Related posts