അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം

അട്ടപ്പാടി: കനത്ത മഴയിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവിതം ദുരിതം കൊണ്ട് നിറയുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്‍റെ നേർക്കാഴ്ചയെന്നോണം എടവാണി ഊരിലെ താമസക്കാർ അവശ്യവസ്തുക്കൾ വാങ്ങാൻ പുഴ മുറിച്ചുകടന്ന് മറുകര പിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പുത്തൂർ പഞ്ചായത്തിലെ എടവാണി വില്ലേജിലെ ജനങ്ങൾ കനത്ത മഴയെ തുടർന്ന് വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ഗ്രാമങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം കുറഞ്ഞതോടെയാണ് വരഗാർ നദി കടന്ന് മറുകര കടക്കാൻ തീരുമാനിച്ചത്. റോഡുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ഗ്രാമത്തിലെത്താൻ അഞ്ച് തവണ പുഴ മുറിച്ചു കടക്കണം.

  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കഴിഞ്ഞ ദിവസം മുതിക്കുളം ഗ്രാമത്തിൽ നിന്ന് ഒരു രോഗി പുഴ മുറിച്ചുകടക്കുന്ന രംഗം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എടവാണി ഊരിലേയും ദുരിത ജീവിതം പുറത്ത് വന്നത്. മഴക്കാലത്ത് പതിവാകുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സ്ഥിരം പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗഹൃദം ഉപേക്ഷിച്ചതിലെ വൈരാഗ്യം; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us