ഓക്സിജൻ വിതരണം ഇന്ന് തീർന്നുപോകും; നഗരത്തിലെ രണ്ട് ആശുപത്രികൾ

ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ പാടുപെടുന്നതിനിടയിൽ 24 പേരുടെ മരണത്തിന് ഇടയാക്കിയ ചാമരാജ് നഗർ ആശുപത്രിയിലെ സംഭവം സംസ്ഥാനത്തെയും നടുക്കിയിരിക്കുകയാണ്.

ഇതിനിടയിൽ നഗരത്തിലെ  രണ്ട് ആശുപത്രികളായ ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും രാജരാജേശ്വരി മെഡിക്കൽ കോളേജും ഇന്നലെ വൈകുന്നെരത്തോടെ തങ്ങളുടെ ഓക്സിജൻ വിതരണം തീരുമെന്ന് അറിയിച്ചത്.

ഓക്സിജൻ പ്രതിസന്ധി കാരണം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ രോഗിയുടെ കുടുംബത്തിന് അയച്ച കത്തിൽ മെഡാക്സ് ആശുപത്രി ആവശ്യപ്പെട്ടു.

രാജരാജേശ്വരി മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ ഒരു വീഡിയോയിലൂടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട്ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആഭ്യർത്ഥിച്ചു. വൈകുന്നേരം 5 മണിയോടെ ആശുപത്രിയിലെ 200 രോഗികൾക്ക് ഓക്സിജൻ തീർന്നുപോകുമെന്ന് അറിയിച്ച അദ്ദേഹം ചാമരാജനഗറിൽ ഓക്സിജൻ ക്ഷാമം മൂലം24 രോഗികൾ മരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം ആവർത്തിക്കാതിരിക്കാൻ സമാനമായ  സംഭവങ്ങൾതടയാനും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us