ബെംഗളൂരു : വൃത്തിയുള്ള നഗരം നിലനിർത്തേണ്ടത് അധികൃതരുടെ മാത്രം ആവശ്യമല്ല, ഓരോ സാധാരണക്കാരനും ശ്രദ്ധിക്കേണ്ടതാണ്.
പൊതുസ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം നടത്തുക മാലിന്യം വലിച്ചെറിയുക എന്നിവയ്ക്ക് ആദ്യതവണ 500 രൂപയും ആവർത്തിച്ചാൽ ആയിരം രൂപയുമാണ് പിഴ
വീടുകളിൽ മാലിന്യം ശേഖരിക്കാൻ എത്തുന്ന ഓട്ടോ ടിപ്പറുകൾക്ക് ഇന്നുമുതൽ അടുക്കള മാലിന്യവും ഖരമാലിന്യം വേർതിരിച്ചു നൽകണം.
അടുക്കള മാലിന്യം പ്ലാസ്റ്റിക് കവറിൽ നൽകരുത് മാലിന്യം വേർതിരിച്ച് നൽകിയില്ലെങ്കിൽ 500 മുതൽ 1000 രൂപ വരെ പിഴ.
ഹോട്ടലുകൾ ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവ മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയാൽ ആയിരം രൂപയും ആവർത്തിച്ചാൽ 5000 രൂപയും പിഴ അടയ്ക്കണം.
റോഡരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച 5000 രൂപയും വൻതോതിൽ മാലിന്യം കത്തിച്ചാൽ 25,000 രൂപയും പിഴ അടയ്ക്കേണ്ടി വരും.
കെട്ടിടാവശിഷ്ടങ്ങൾ അനധികൃതമായി തള്ളിയാൽ ആദ്യ തവണ 5000 രൂപയാണ് പിഴ ആവർത്തിച്ചാൽ 25,000 രൂപയും പിഴ നൽകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]