യെദിയൂരപ്പയും കട്ടീലുമായി കൂടിക്കാഴ്ച നടത്തി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത് ബിറ്റ് കോയിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ, ഇപ്പോൾ മുൻമുഖ്യമന്ത്രി യെഡിയൂരപ്പയും ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീലുമായും മുഖ്യമന്ത്രി ബൊമ്മേ കൂടിക്കാഴ്ച നടത്തി. യദിയൂരപ്പയുമായി നടത്തിയ അരമണിക്കൂർ ചർച്ചയ്ക്കുശേഷം മല്ലേശ്വരം ബിജെപി ആസ്ഥാനത്തെത്തി ബൊമ്മേ കട്ടീലുമായി ഒരു മണിക്കൂറിലേറെ സംസാരിക്കുകയും ചെയ്തു. യഥാർത്ഥ കേസിൽനിന്ന് അന്വേഷണം വഴിതിരിച്ചുവിടാൻ ആയി പിടിയിലായ ശ്രീകൃഷ്ണക്കെതിരെ പോലീസ് ലഹരികേസുകളും മറ്റും കെട്ടിച്ചമച്ചതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.  

Read More

ബിറ്റ്‌കോയിൻ ആരോപണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല.

BASAWARAJ BOMMAI MET PRIME MINISTER

ബെംഗളൂരു: രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ പോയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും ഡൽഹിയിൽ വെച്ച് സന്ദർശിച്ചു. പ്രധാനമന്ത്രിയുമായുള്ള ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, തന്റെ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ എടുത്ത വിവിധ തീരുമാനങ്ങളും നടത്തിയ കാര്യങ്ങളും ചർച്ച വിഷയങ്ങളായി. എന്നാൽ കർണാടകയിലെ ചൂടെറിയ ബിറ്റ്കോയിൻ കുംഭകോണത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്ന വിഷയത്തെക്കുറിച്ച് മോദിജിയോട് പറയാൻ ശ്രമിച്ചപ്പോൾ, അത്തരം ആരോപണങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.…

Read More

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം; ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം

ബെംഗളൂരു: അടുത്തിടെ ഭരണത്തിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു, എന്നാൽ ഇ സന്ദർശനത്തിന് ബിറ്റ്കോയിൻ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അറസ്റ്റിലായിരുന്ന ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയെ ഉപയോഗിച്ച് മന്ത്രിമാരും ബിജെപി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നതർ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഡൽഹിയിൽ സംസാരിക്കവെ ബൊമ്മൈ പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ചു. “എന്താണ് ക്രമക്കേട്? ആരാണ് അത് ചെയ്തത്? ഇക്കാര്യങ്ങൾ അറിയാൻ…

Read More

നഗരത്തിലെ 25 തടാകങ്ങൾ ജനുവരിയോടെ വികസിപ്പിക്കും : മുഖ്യമന്ത്രി

ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ  128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഓഫീസിൽ 100 ​​ദിവസം പൂർത്തിയാക്കുന്നത് ഒരു നാഴികക്കല്ലല്ല ;മുഖ്യമന്ത്രി

ബെംഗളൂരു: മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച 100 ദിവസം തികയുകയാണ്.“100 ദിവസം പൂർത്തിയാക്കുക എന്നത് ഒരു പ്രധാന നാഴികക്കല്ലല്ല, എന്നാൽ ആ കാലയളവിൽ നിങ്ങൾ ചെയ്തത് ഏറ്റവും പ്രധാനം. ഒന്നോ രണ്ടോ വർഷത്തെ ഭരണം പോലെയുള്ള ഒരു പ്രത്യേകതയല്ല ഇത്,എന്ന് ”ദീപാവലി ആഘോഷിക്കാൻ ജന്മനാടായ ഹുബ്ബള്ളിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബൊമ്മൈ പറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 100 ദിവസങ്ങളിൽ താൻ ഏറ്റെടുത്ത വികസന, ക്ഷേമ സംരംഭങ്ങളുടെയും ഓഫീസിൽ താൻ നേരിട്ട വെല്ലുവിളികളുടെയും വിശദാംശങ്ങൾ നൽകുന്ന പ്രസ്താവന ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 100 ദിവസങ്ങളിൽ…

Read More

മുംബൈ-കർണാടക മേഖലയെ പുനർനാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ കന്നഡ രാജ്യോത്സവ ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുംബൈ-കർണാടക മേഖലയെ ‘കിട്ടൂർ കർണാടക’യെന്ന് പുനർനാമകരണം ചെയ്യുമെന്ന് അറിയിവച്ചു. കിട്ടൂർ കർണാടകയെന്ന് പേരുമാറ്റുന്നതിനുള്ള തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻപ് ഹൈദരാബാദ്-കർണാടക മേഖലയുടെ പേര് കല്യാണ കർണാടകയെന്ന് മാറ്റിയിരുന്നു.

Read More

ജൽ ജീവൻ മിഷൻ ഏകോപന സമിതിയുടെ പുതിയ അധ്യക്ഷനായി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിനുള്ള പുതിയ ഉന്നതതല ഏകോപന സമിതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷൻ 10,000 കോടി രൂപയുടെ പദ്ധതി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വേഗത്തിലുള്ള പുരോഗതിയിലേക്ക് നീക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓടെ കർണാടകയിലെ 91 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ജലശക്തി മന്ത്രാലയം സമീപകാലത്തു നടത്തിയ വിലയിരുത്തലുകൾ പ്രകാരം ജലവിതരണത്തിൽ കർണാടക പിന്നിലാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ജലശക്തി…

Read More

സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. വിദ്യാർത്ഥികളോട് ആശയവിനിമയം നടത്തി മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നല്ല രീതിയിൽ കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ടി.പി.ആർ കുറവുള്ള എല്ലാ ജില്ലകളിലും 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറന്ന ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ചു. ബെംഗളൂരു ജില്ലയിലെ മല്ലേശ്വരത്തുള്ള പ്രി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി…

Read More

സംസ്ഥാനത്ത് കുട്ടികൾക്കായി 50 ശതമാനം ഐ.സി.യു. കിടക്കകൾ മാറ്റിവെക്കും; മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കർണാടകയിലെ സർക്കാർ ആശുപത്രികളിലെ 50 ശതമാനം ഐ.സി.യു. കിടക്കകൾ കുട്ടികൾക്കായുള്ള പീഡിയാട്രിക് ഐ.സി.യു. കിടക്കകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ‘വാത്സല്യ’ പദ്ധതി നടപ്പാക്കുകയും ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുകായും ചെയ്യും. അതോടൊപ്പം കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭരണകൂടങ്ങൾക്കും മുഖ്യമന്തി നിർദേശം നൽകി. കഴിഞ്ഞ രണ്ടു…

Read More

അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…

Read More
Click Here to Follow Us