ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്

ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ പൂർത്തിയായി. ഈ ചിത്രങ്ങൾ നഗരത്തിൻ്റെ ഭംഗി ഒന്നുകൂടി വർധിപ്പിക്കുകയാണ്.

 

ബിഎംആർസിഎൽ, അൺബോക്‌സിംഗ് ബിഎൽആർ എന്നിവയുമായി സഹകരിച്ച് നഗരത്തിൻ്റെ 10 പ്രമുഖ ചുവരുകൾ പെയിൻ്റ് ചെയ്യുന്നതിനുള്ള “വാൾ ബെംഗളൂരു” സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ ജോലികൾ പൂർത്തിയാക്കി മനോഹരമായി ചുവരുകൾ അലങ്കരിച്ചിരിക്കുകയാണ്.

വിശ്വേശ്വരയ്യ സെൻട്രൽ കോളജ് മെട്രോ സ്‌റ്റേഷൻ്റെ ചുമരിൽ ആർട്ടിസ്റ്റ് അനിൽകുമാർ ബെംഗളൂരുവിലെ ട്രാഫിക്കിൻ്റെ മനോഹരമായ ചിത്രം വരച്ചിട്ടുണ്ട്.

‘നിങ്ങളോടൊപ്പം സമയം ചെലവഴിക്കൂ’ എന്ന സന്ദേശവുമായി ചർച്ച് സ്ട്രീറ്റിലെ ചുവരിൽ പെയിൻ്റിംഗ് വരയ്ക്കാനുള്ള വൈദഗ്ധ്യം തെളിയിച്ചിരിക്കുകയാണ് അൻപു വർക്കി എന്ന കലാകാരൻ.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ഗ്യാസ് സിലിണ്ടറിൽ ഉറങ്ങുന്ന ഒരാളുടെ ചിത്രം, ഇവിടെ ജീവിക്കാൻ നഗരത്തിലേക്ക് കുടിയേറുന്ന ആയിരക്കണക്കിന് ആളുകൾ നേരിടുന്ന കഠിനമായ ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്നതായി പറയപ്പെടുന്നു.

ജെ പി നഗറിലെ മെട്രോ സ്‌റ്റേഷനിൽ വിന്ഡോസ് ടു ദ സോൾ എന്ന് പേരിട്ടിരിക്കുന്ന ഒരു പെയിൻ്റിംഗ് വരച്ചിരിക്കുന്നത് ഒരു സ്ത്രീയുടെ കണ്ണുകളുടെ ചിത്രമാണ്.

ജയനഗർ മെട്രോ സ്റ്റേഷൻ്റെ ചുവരുകളിൽ ബെംഗളൂരുവിൻ്റെ യാഥാർത്ഥ്യം പണ്ട് വരച്ചിരുന്നു. മെട്രോ സ്റ്റേഷനിലെ പഴയ വിൻ്റേജ് പോസ്റ്ററുകളും തീപ്പെട്ടി ചിത്രങ്ങളും പ്രചോദനം ഉൾക്കൊണ്ട് സാൻഡൽ സോപ്പ് ഫാക്ടറി ആർട്ട് വർക്ക് വരച്ചിട്ടുണ്ട്. സയൻസ് ഗാലറി റോഡിൻ്റെ ചുവരുകളിൽ രംഗോലിയും വരച്ചിട്ടുണ്ട്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

യശ്വന്ത്പൂർ മെട്രോ സ്റ്റേഷനിൽ ശരീരഭാഗങ്ങൾ ചിത്രീകരിക്കുന്ന ഒരു ചിത്രം വരച്ചു, ഹലാസുരു മെട്രോ സ്റ്റേഷനിൽ ഒരു സ്ത്രീ പുഷ്‌കാർട്ട് തള്ളുന്നതിൻ്റെ ചലിക്കുന്ന ചിത്രമാണ് വരച്ചട്ടുള്ളത്.

മൊത്തം 10 ചുവരുകൾ വിവിധ തീമുകളിൽ വലിയ തോതിൽ ചിത്രം വരച്ചിട്ടുണ്ട്, ഈ പെയിൻ്റിംഗുകൾ നഗരത്തിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts