മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം: മന്ത്രിസഭാ വിപുലീകരണത്തെ ബന്ധിപ്പിക്കരുതെന്ന് മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മൈയുടെ ഡൽഹി സന്ദർശനവും മന്ത്രിസഭാ വികസനവും തമ്മിൽ ബന്ധമില്ലന്ന് ആഭ്യന്തര മന്ത്രി. നേരത്തെ മുഖ്യമന്ത്രി ഡൽഹിയിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ ഉയർന്നിരുന്നുവെന്നും ഇപ്പോളും ഇതേക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. പിഎസ്‌ഐ പരീക്ഷ നടത്തുന്ന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. പിഎസ്ഐ തട്ടിപ്പ് അന്വേഷിക്കുന്ന സിഐഡി നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങൾക്കിടയിൽ ഇഡി അധികൃതർ കഴിഞ്ഞ വെള്ളിയാഴ്ച ഗുൽബർഗയിൽ നിന്ന് ഒരു കോടിയും ബെംഗളൂരുവിൽ നിന്ന്…

Read More

മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം; ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം

ബെംഗളൂരു: അടുത്തിടെ ഭരണത്തിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു, എന്നാൽ ഇ സന്ദർശനത്തിന് ബിറ്റ്കോയിൻ ക്രിപ്‌റ്റോകറൻസി അഴിമതിയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അറസ്റ്റിലായിരുന്ന ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയെ ഉപയോഗിച്ച് മന്ത്രിമാരും ബിജെപി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉന്നതർ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഡൽഹിയിൽ സംസാരിക്കവെ ബൊമ്മൈ പ്രതിപക്ഷ ആരോപണങ്ങൾ നിഷേധിച്ചു. “എന്താണ് ക്രമക്കേട്? ആരാണ് അത് ചെയ്തത്? ഇക്കാര്യങ്ങൾ അറിയാൻ…

Read More

യെദിയൂരപ്പ ഡൽഹിക്കു കൊണ്ട് പോയ ബാഗുകളിൽ എന്ത്! കുമാരസ്വാമി

ബെംഗളൂരു: വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ യെദിയൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര എന്നിവരും ഡൽഹി യാത്രയിൽ കയ്യിൽ കരുതിയിന്ന ആറ് ബാഗുകളിൽ എന്തായിരുന്നെന്നു ആരാഞ്ഞു കുമാരസ്വാമി. ഈ ബാഗുകളിൽ നിറയെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ ഡൽഹി യാത്രയിൽ പ്രധാനമന്ത്രിയുമായും മറ്റു നേതാക്കളുമായും യെദിയൂരപ്പ കൂടിക്കാഴ്ച നടത്തി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ആ ബാഗുകളിൽ നിറയെ പ്രധാനമന്ത്രിക്കുള്ള സമ്മാനങ്ങൾ ആയിരുന്നോ എന്നും എന്നും വ്യെക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

Read More
Click Here to Follow Us