മക്കളെ കനാലിൽ എറിഞ്ഞ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിന് സമീപം അല്‍മാട്ടി ഇടതുകര കനാലിലേക്ക് നാല് മക്കളെ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നാല് കുട്ടികളും മുങ്ങി മരിച്ചപ്പോള്‍, യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ സുഖം പ്രാപിക്കുകയും ചെയ്തു.

കോല്‍ഹാർ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യ എന്ന യുവതിയാണ് തന്റെ മക്കളായ തനു നിഗരാജ് ഭജൻത്രി (5), രക്ഷാ നിംഗരാജ് ഭജൻത്രി (3), ഹസൻ നിംഗരാജ് ഭജൻത്രി, ഹുസൈൻ നിംഗരാജ് ഭജൻത്രി (13 മാസം) എന്നിവരെ കനാലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്.

ലിംഗരാജ് പറയുന്നതനുസരിച്ച്‌, സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാര്യ ഭാഗ്യ കുടുംബവുമായി വഴക്കിട്ടിരുന്നുവെന്നും തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ തർക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിൻ്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീർന്നതിനെ തുടർന്ന് ഇന്ധനമെടുക്കാൻ പോയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലർ പറഞ്ഞു, തുടർന്നാണ് താൻ സംഭവം അറിയുന്നതെന്നും ഇയാള്‍ പറഞ്ഞു.

  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്‌പയെടുത്തെന്നും സ്വത്തിൻ്റെ വിഹിതം നല്‍കാൻ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരൻ പമ്പാപതി പറയുന്നു.

അതേസമയം, ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഭാഗ്യ.

നിഡഗുണ്ടി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us