മക്കളെ കനാലിൽ എറിഞ്ഞ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിന് സമീപം അല്‍മാട്ടി ഇടതുകര കനാലിലേക്ക് നാല് മക്കളെ എറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

നാല് കുട്ടികളും മുങ്ങി മരിച്ചപ്പോള്‍, യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ സുഖം പ്രാപിക്കുകയും ചെയ്തു.

കോല്‍ഹാർ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യ എന്ന യുവതിയാണ് തന്റെ മക്കളായ തനു നിഗരാജ് ഭജൻത്രി (5), രക്ഷാ നിംഗരാജ് ഭജൻത്രി (3), ഹസൻ നിംഗരാജ് ഭജൻത്രി, ഹുസൈൻ നിംഗരാജ് ഭജൻത്രി (13 മാസം) എന്നിവരെ കനാലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്.

ലിംഗരാജ് പറയുന്നതനുസരിച്ച്‌, സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാര്യ ഭാഗ്യ കുടുംബവുമായി വഴക്കിട്ടിരുന്നുവെന്നും തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ തർക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിൻ്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീർന്നതിനെ തുടർന്ന് ഇന്ധനമെടുക്കാൻ പോയിരുന്നു.

തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലർ പറഞ്ഞു, തുടർന്നാണ് താൻ സംഭവം അറിയുന്നതെന്നും ഇയാള്‍ പറഞ്ഞു.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്‌പയെടുത്തെന്നും സ്വത്തിൻ്റെ വിഹിതം നല്‍കാൻ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരൻ പമ്പാപതി പറയുന്നു.

അതേസമയം, ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഭാഗ്യ.

നിഡഗുണ്ടി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
[masterslider id="10"]

Related posts